അസമില്‍ വെള്ളപ്പൊക്കം മൂലം മരിച്ചവരുടെ എണ്ണം 57 ആയി. കാസിരംഗ ദേശീയോദ്യാനത്തിന്റെ മുക്കാൽഭാഗവും വെള്ളത്തിനടിയിലാണ്. മൂന്നു കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 58 മൃഗങ്ങൾ ദേശീയോദ്യാനത്തില്‍ ചത്തു
വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ നാശവിതച്ച അസമില്‍ തലസ്ഥാനമായ ഗുവാഹത്തി ഉള്‍പ്പെടെ 24 ജില്ലകള്‍ പൂര്‍ണമായോ ഭാഗികമായോ വെള്ളത്തിനടയിലാണ്. ശനിയാഴ്ച മാത്രം ഏഴുപേര്‍ മരിച്ചു. ഇതോടെ മരണസഖ്യ 57ലേക്കുയര്‍ന്നു. മിക്ക സ്ഥലങ്ങളിലും അപകടപരിധിയും കടന്ന് ജലം ഒഴുകുകയാണ്. നാലായിരത്തോളം വീടുകള്‍ തകര്‍ന്നു. 12 ലക്ഷംപേരെ മാറ്റിപ്പാര്‍പ്പിച്ചു.
കാസിരംഗ ദേശീയോദ്യാനത്തിന്റെ മുക്കാൽഭാഗവും വെള്ളത്തിനടിയിലാണ്. മൂന്നു കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 58 മൃഗങ്ങൾ ചത്തു. ഉയര്‍ന്നപ്രദേശങ്ങളിലേക്ക് മൃഗങ്ങള്‍ കൂട്ടത്തോടെ ചേക്കേറുകയാണ്.