ബംഗാളിലെ സംഘര്‍ഷങ്ങളുടെ പേരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തുറന്ന ഏറ്റുമുട്ടലില്‍. സംഘര്‍ഷങ്ങള്‍ അമര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അക്രമങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. ബസിര്‍ഹട്ട് കലാപത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. േകന്ദ്രസേനയെ അയച്ചിട്ടും ബംഗാള്‍ സര്‍ക്കാര്‍ തിരിച്ചയച്ചത് എന്തിനെന്ന് വിശദീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു
ഡാര്‍ജിലിങില്‍ പ്രത്യേക സംസ്ഥാനത്തിനായുള്ള ഗൂര്‍ഖാ വിഭാഗങ്ങളുടെ പ്രതിഷേധം തുടരുന്നു. ബസിര്‍ഹട്ടില്‍ മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ കലാപം. ബംഗാള്‍ പുകയുകയാണ്. സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതില്‍ മമത ബാനര്‍ജി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ലെന്ന് മമത ആരോപിക്കുന്നു. സംഘര്‍ഷത്തിന് പിന്നില്‍ വിദേശ ഇടപെടലുകളുണ്ട്.
ബസിര്‍ഹട്ട് മേഖലയില്‍ സന്ദര്‍ശനത്തിന് തുനിഞ്ഞ ബിജെപി എം.പിമാരായ മീനാക്ഷി ലേഖി, ഒാം മാഥൂര്‍,സത്യപാല്‍ സിങ് എന്നിവരെ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപം പൊലീസ് തടയുകയും കരുതല്‍ തടവില്‍വെയ്ക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ബസിര്‍ഹട്ട് ഉള്‍പ്പെടുന്ന ട്വിന്‍റിഫോര്‍ പര്‍ഗാനയിലെ പൊലീസ് സൂപ്രണ്ടിനെ മാറ്റി. ബസിര്‍ഹട്ടില്‍ ഇന്നലെ സന്ദര്‍ശനത്തിന് തുനിഞ്ഞ ബിജെപി, കോണ്‍ഗ്രസ്, ഇടതു നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു.