ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനും മേല്‍കുരുക്ക് മുറുകുന്നു. റയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ സിബിെഎ കേസെടുത്തു. ലാലുവിന്‍റെ പട്നയിലെ വസതിയടക്കം പന്ത്രണ്ട് ഇടങ്ങളില്‍ സിബിെഎ റെയ്ഡ് നടത്തി. തെറ്റുചെയ്തിട്ടില്ലെന്ന് ലാലുവും കേസ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.
കാലിത്തീറ്റ കുംഭകോണ കേസിനും അനധികൃത സ്വത്ത് സന്പാദനകേസിനും പിന്നാലെ ലാലുപ്രസാദ് യാദവിനെതിരെ പുതിയ കേസുമായി സിബിെഎ. െഎ.ആര്‍.സി.ടി.സി ഏറ്റെടുത്ത പുരിയിലെയും റാഞ്ചിയിലെയും ഹോട്ടലുകള്‍ ലാലു റയില്‍വേ മന്ത്രിയായിരിക്കെ നവീകരണത്തിനും നടത്തിപ്പിനായി കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. സുജാത ഹോട്ടല്‍സ് ഗ്രൂപ്പിന് ലാലു നേരിട്ട് ഇടപെട്ട് വ്യവസ്ഥകള്‍ ലംഘിച്ച് കരാര്‍ നല്‍കി. പ്രത്യുപകാരമായി 32 കോടി രൂപ വിലയുള്ള മൂന്ന് ഏക്കര്‍ ഭൂമി ലാലുവിന്‍റെ കുടുംബത്തിന് നിസാരതുകയ്ക്ക് ലഭിച്ചു. ലാലുവിന്‍റെ ഭാര്യ റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരും പ്രതികളാണ്.
പ്ടനയിലെ വീട്ടില്‍ സിബിെഎ റെയ്ഡിനെത്തിയപ്പോള്‍ ലാലു കാലത്തീറ്റക്കേസുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ കോടതിയിലേക്ക് പോയിരുന്നു. സിബിെഎ നടപടിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു പറഞ്ഞു. റെയ്ഡിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ലാലുവിന്‍റെ മകള്‍ മിസ ഭാരതിയെ ബെനാമി ഇടപാട് കേസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ അടുത്തയിടെ ചോദ്യം ചെയ്തിരുന്നു.