E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ബേദിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗവര്‍ണര്‍മാരും സംസ്ഥാനസര്‍ക്കാരുകളും തമ്മിലുള്ള അധികാരത്തര്‍ക്കം കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ്. പുതുച്ചേരിയില്‍ ബിജെപി നേതാക്കളെ എം.എല്‍.എമാരായി നാമനിര്‍ദേശം ചെയ്ത ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ബേദിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള പോരിന് അയവുവന്നിട്ടില്ല. 

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ചില സംസ്ഥാനങ്ങളില്‌‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ വിവാദങ്ങള്‍. പുതുച്ചേരിയില്‍ ബിജെപി നേതാക്കളായ വി സാമിനാഥന്‍, കെജി ശങ്കര്‍ പാര്‍ട്ടി അനുഭാവിയായ എം സെല്‍വ ഗണപതി എന്നിവരെ എംഎല്‍എമാരായി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി നാമനിര്‍ദേശം െചയ്തതാണ് കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി വി നാരായണ സാമിയെയും പ്രകോപിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട 1963ലെ ചട്ടപ്രകാരമാണ് കിരണ്‍ ബേദിയുടെ നടപടി. 

സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍ നിന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍‌ദേശം ചെയ്യുകയെന്ന കീഴ്്വഴക്കം ലംഘിച്ചുവെന്നും ഭരണഘടനാ വിരുദ്ധമായാണ് കിരണ്‍ ബേദി പ്രവര്‍ത്തിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.ലക്ഷ്മിനാരായണന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതൃപ്തി അറിയിച്ച് നാരായണസാമി പ്രധാനമന്ത്രിക്ക് കത്തിയച്ചു. 

എന്നാല്‍ താന്‍ സംസ്ഥാനസര്‍ക്കാരിന്‍റെ റബര്‍സ്റ്റാന്പല്ലെന്നാണ് കിരണ്‍ബേദിയുടെ മറുപടി. ബദുരിയിലുണ്ടായ സംഘര്‍ഷമാണ് ബംഗാളില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ഗവര്‍ണര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മമത ആരോപിക്കുന്പോള്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നാണ് ഗവര്‍ണറുടെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ത്രിപാഠിയുമായി സംസാരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :