കരസേനാ മേധാവി ബിപിന്‍ റാവത്ത് തെരുവുഗുണ്ടയെപോലെ സംസാരിക്കുന്നുവെന്ന പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് മുന്‍ എം.പി. സന്ദീപ് ദീക്ഷിത്ത് മാപ്പുപറഞ്ഞു. ഒരു രാഷ്ട്രീയനേതാവും സൈന്യത്തിനെതിരെ പ്രസ്താവന നടത്തരുതെന്നും അത് തെറ്റാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതരത്തില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് േനതാക്കള്‍ പ്രസ്താവന നടത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
കരസേന മേധാവി തെരുവുഗുണ്ടയെപ്പോലെ സംസാരിക്കുന്നുവെന്ന് പറഞ്ഞതിനു കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിെൻറ മകനുമായ സന്ദീപ് ദീക്ഷിത്തിനെതിരെ രാഷ്ട്രീയതലത്തിലും സാമൂഹികമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നു. പ്രസ്താവന വിവാദമാവുകയും കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തള്ളിപ്പറയുകയും െചയ്തതോടെ സന്ദീപ് ദീക്ഷിത്ത് മാപ്പുപറഞ്ഞു.
പ്രസ്താവനയോട് കോണ്‍ഗ്രസ് പാര്‍ട്ടി അകലംപാലിച്ചെങ്കിലും ബി.െജ.പി. നേതൃത്വം ശക്തമായി രംഗത്തെത്തി. സന്ദീപ് ദീക്ഷിത്തിന്‍റെ നടപടിയെ അപലപിച്ച ബി.ജെ.പി. നേതൃത്വം, ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതരത്തില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് േനതാക്കള്‍ പ്രസ്താവന നടത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞു.
ഇത്തരം പ്രസ്താവന തെറ്റാണെന്നും ഒരു രാഷ്ട്രീയനേതാവും സൈന്യത്തെ വിമര്‍ശിക്കരുതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.