തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്ഡനിലെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. പോയസ് ഗാർഡനിൽ ആദ്യമായി എത്തിയ സഹോദര പുത്രി ദീപ ജയകുമാറിനെ ദിനകരൻ അനുയായികൾ തടഞ്ഞത് സംഘര്ഷത്തിനിടയാക്കി.എന്നാൽ സഹോദരൻ ദീപക് ക്ഷണിച്ചിട്ടാണ് വന്നതെന്നും ശശികലയ്ക് ഒപ്പം ചേർന്ന് സഹോദരൻ തന്നെ ചതിക്കുകയായിരുന്നുവെന്നും ദീപ കുറ്റപ്പെടുത്തി.
11 മണിയോടെ ഭർത്താവ് മാധവന് ഒപ്പം പോയസ് ഗാർഡനിൽ എത്തിയ ദീപയെ തടഞ്ഞ ദിനകരൻ അനുയായികൾ എത്രയും വേഗം ദീപയോട് തിരിച്ചു പോകണമെന്ന് ആവശ്യപെട്ടു. എന്നാൽ പറ്റില്ലെന്നു ദീപ നിലപാട് എടുത്തോടെ സംഘർഷത്തിലേക്ക് വഴിമാറി. ഇതിനിടെ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. ദീപയോടും ദിനകരൻ അനുയായികളോടും പൊലീസ് പുറത്തുപോകാൻ അവശ്യപ്പെട്ടതോടെ സംഘർഷം കനത്തു.
എന്നാൽ സഹോദരൻ ദീപക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും ശശികലയ്ക്കൊപ്പം ചേരന്ന് സഹോദരൻ ചതിയ്ക്കുകയായിരുന്നുവെന്നും ദീപ കുറ്റപെടുത്തി. ദിനകരന്റെ ഗുണ്ടകൾ തന്നെ മർദിച്ചു. ജയലളിത യെ കൊലപ്പെടുത്താൻ ശശികലയ്ക്കൊപ്പം ദീപക്കും കൂട്ടു നിന്നതായി സംശയിക്കുന്നുവെന്നും ദീപ ജയകുമാർ ആരോപിച്ചു. രണ്ടര മണിക്കൂറോളം പോയസ് ഗാർഡനിൽ ചിലവഴിച്ച ദീപ പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെ തുടർന്ന് ഒടുവിൽ മടങ്ങി പോവുകയായിരുന്നു.