കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ചതിനു പിന്നാലെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് ശ്രീനഗറിലെ ഏഴുപൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പാക് സൈനികരുടെ പിന്തുണയോടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടി മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെയാണ് സൈന്യം വദിച്ചത്. കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന സൂചനയെത്തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കി. മൂന്നു ദിവസത്തിനിടെ പതിനൊന്നു ഭീകരരെയാണ് സൈന്യം അതിര്‍ത്തിയില്‍ വധിച്ചത്.
അതേസമയം, ഹിസ്ബുള്‍ഭീകരര്‍സബ്സര്‍ഭട്ട് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിന് ഇന്ന് അയവു വന്നിട്ടുണ്ട്. ഖ്യാനര്‍, ഖര്‍ഖുണ്ട്, മൈസുമ, നൗഹാട്ട, സഫാ കടല്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. സൈനിക നടപടിക്കെതിരെ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ജനജീവിതം സ്തംഭിച്ചു. താഴ്വരയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. സംഘര്‍ഷം കണക്കിലെടുത്ത് ശ്രീനഗറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പുല്‍വാമ, അനന്ത്്നാഗ്, ബാരമുല്ല, പൂഞ്ച് ജില്ലകളില്‍സംഘര്‍ഷ സാധ്യത തുടരുന്നതിനാല്‍കനത്തസുരക്ഷയാണൊരുക്കിയിരിക്കുന്നത്.
രാഷ്ട്രീയറൈഫിള്‍സ്, ബി.എസ്.എഫ് എന്നിവര്‍ക്കൊപ്പം പാരാകമാന്‍ഡോസും ഭീകരര്‍ക്കെതിരെ പോരാടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഹിസ്ബുള്‍ ഭീകരനായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം നൂറ്റൻപത് ദിവസത്തോളം നീണ്ടിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ എണ്‍പത്തെട്ടുപേരാണ് അന്നു കൊല്ലപ്പെട്ടത്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തിര യോഗം ചേര്‍ന്നു.