വിദേശ ജോലിക്കായുള്ള രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേന്ദ്രസർക്കാർ. ഇ സനദ് എന്നു പേരിട്ട ഓൺലൈൻ പോർട്ടലിൽ ആദ്യഘട്ടത്തിൽ സിബിഎസ്‌ഇ സര്‍ട്ടിഫിക്കറ്റ് ഡാറ്റാബേസിനെ ബന്ധിപ്പിച്ചു. ഇതോടെ സിബിഎസ്‌ഇ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ഷീറ്റുകളുടെയും ബോദ്ധ്യപ്പെടുത്തല്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയും. കൂടുതല്‍ സര്‍വകലാശാലകളെയും ബോര്‍ഡുകളെയും ഇ സനദുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടൻ പൂർത്തിയാകും എന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ, വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇ സനദിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
സാക്ഷ്യപെടുത്തലുമായി ബന്ധപ്പെട്ടു വ്യാപകമായി നടക്കുന്ന അഴിമതി തടയുന്നതിനായാണ് ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തിയതെന്നു സുഷമ സ്വരാജ് പറഞ്ഞു.
വിദേശജോലിക്കായുള്ള വിദ്യാഭ്യാസ രേഖകള്‍ ഓണ്‍ലൈനായി സാക്ഷ്യപെടുത്തുന്ന സംവിധാനമാണ് ഇ സനദ്. ആദ്യഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പാസ്‌പോര്‍ട്ട് ഓഫീസുകളിലാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.സിബിഎസ്‌ഇ യുടെ സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് ഷീറ്റ് ഡാറ്റബേസായ പരിണാം മഞ്‌ജുഷ ഇ സനദുമായി സംയോജിപ്പിക്കുന്നതോടെ രേഖകളുടെ സാക്ഷ്യപ്പെടുത്താൽ ഓണ്‍ലൈനായി നടത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.ഇതിനായി പ്രത്യേകം ഫീസ് ഈടാക്കുന്നില്ല.