ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനാണ് പലരും പ്രവാസജീവിതം നയിക്കുന്നത്. എന്നാൽ വിധി ചിലപ്പോൾ നമുക്കായി കരുതി വയ്ക്കുന്നത് മറ്റൊന്നായിരിക്കാം. ഒരു പക്ഷെ ഒരിക്കലും ഉൾക്കൊള്ളാനാകാത്ത യാഥാർഥ്യം. അത്തരമൊരു വേദനിപ്പിക്കുന്ന വേർപാടാണ് ഷാർജയിൽ നിന്നും കേൾക്കാനാകുന്നത്. മഹേഷ് ജീവനു വേണ്ടി ഐസിയുവിൽ പൊരുതുമ്പോൾ തന്റെ പാതിയായ ഭാര്യ ഈ ലോകം വിട്ടുപോയത് ഇനിയും അറിഞ്ഞിട്ടില്ല. ഉള്ളുലയ്ക്കുന്ന വാർത്ത സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
വീട്ടമ്മയായ ചേര്‍ത്തല സ്വദേശി സുമ മഹേഷിന്‍റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് അയക്കുമ്പോള്‍ ഭാര്യയുടെ മരണം പോലും അറിയാതെ ഭര്‍ത്താവ് മഹേഷ് ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞയാഴ്ചയിലാണ് നിര്‍ത്താതെയുളള പനിയെ തുടര്‍ന്ന് മഹേഷും, ഭാരൃ സുമയും ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയില്‍ ചികിത്സയിലായത്. രോഗം കൂടിയത് മൂലം രണ്ട് പേരെയും ഐസിയുയിലേക്ക് മാറ്റിയത്.കോവാഡ് മൂലമായിരിക്കും എന്നാണ് എല്ലാപേരും കരുതിയത്. റിസൽട്ട് വന്നപ്പോള്‍ ഇരുവരും നെഗറ്റീവായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സുമ മരണത്തിന് കീഴടങ്ങി. ഇതൊന്നും അറിയാതെ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് മഹേഷ്.
കഴിഞ്ഞ കുറെ പതിറ്റാണ്ട് കാലമായി സുമയും മഹേഷും ഷാര്‍ജയിലാണ് താമസിക്കുന്നത്. നല്ലൊരു വീട്ടമ്മയായിരുന്നു സുമ. ഈ കുടുംബത്തിനുണ്ടായ വേദനയില്‍ ദുഖിതരാണ്. ബന്ധുക്കളും സുഹൃത്തുക്കളും.
ഈ അടുത്ത കാലത്തായി ഓരോ മരണങ്ങളും നമ്മളെ ഒരുപാട് കാരൃങ്ങളാണ് മനസ്സിലാക്കി തരുന്നത്. ഒരു പനിയെ പോലും തടയുവാന്‍ പോലും കഴിവില്ലാത്തത്ര നിസ്സഹയരാണ് മനുഷ്യന്‍. ദുരൂഹതകൾ മാത്രം ബാക്കിയാവുന്ന എത്രയെത്ര മരണങ്ങളാണ് കഴിഞ്ഞു പോകുന്നത്. മറുത്തൊന്നും പറയാനാകാത്ത നിസ്സഹായതയിൽ നമ്മൾ മൗനമായി അത് അംഗീകരിക്കുന്നു.അവിടെ യാണ് ദെെവത്തിന്‍റെ പ്രസക്തി.ദെെവത്തിലേക്ക് അടുക്കുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ബസ്സ് കാത്ത് കഴിയുന്ന മനുഷ്യരാണ് നമ്മള്‍. പരസ്പരം സ്നേഹങ്ങള്‍ പങ്ക് വെച്ചും, വിദ്വേഷങ്ങള്‍,വെറുപ്പ് എന്നിവയെല്ലാം ഒഴിവാക്കി സനേഹത്തോടെയും,ഇഷ്ടത്തോടെയും ജീവിക്കുക ഓര്‍ക്കുക,കിടന്നുറങ്ങുമ്പോള്‍ നാളെ രാവിലെ ഉണരുവാന്‍ കഴിയുമോയെന്ന് ഒരു ഗ്യാരന്‍റിയും ഇല്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്.
സുമയുടെ ആത്മാവിന് നിത്യശാന്തി കിട്ടുവാന്‍ പ്രാര്‍തഥിക്കുന്നതോടപ്പം, നമ്മള്‍ എല്ലപേരെയും ദെെവം കാത്തുകൊളളട്ടെ.
അഷ്റഫ്, താമരശ്ശേരി