സൗദിയിൽ കോവിഡ് വ്യാപനം രൂക്ഷം; രോഗമുക്തി കൂടുതൽ ഖത്തറിൽ

covid-saudi-new
SHARE

സൌദി അറേബ്യയിൽ ആശങ്കയുയർത്തി കോവിഡ് കേസുകളും മരണനിരക്കും  ഉയരുന്നു. 24 മണിക്കൂറിനിടെ 48 മരണങ്ങളാണ് സൌദിയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം, മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്.

ആറ് ഗൾഫ് രാജ്യങ്ങളിലെ ആകെ രോഗബാധിതരിൽ 42 ശതമാനവും സൌദിയിലാണ് സ്ഥിരീകരിക്കുന്നത്. സൌദിയിൽ പ്രതിദിനം ശരാശരി 35 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 48 പേർ മരിച്ചതോടെ ആകെ മരണം 1599 ആയി. തീവ്രപരിചരണവിഭാഗത്തിൽ 2285 പേരടക്കം 57719 പേരാണ് സൌദിയിൽ ഇനി ചികിൽസയിലുള്ളത്. 3,853 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  186436 ആയി. 

ഗൾഫ് രാജ്യങ്ങളിൽ ഖത്തറിലാണ് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക്.  രോഗം ബാധിക്കുന്ന നൂറിൽ 84 പേരും രോഗമുക്തി നേടുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 14823 പേരാണ് ഇനി ഖത്തറിൽ ചികിൽസയിലുള്ളത്. യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക്75 ശതമാനത്തിനു മുകളിലാണ്. യുഎഇയിൽ പ്രതിദിനം ശരാശരി 40,000 പേർക്കാണ് കോവിഡ് പരിശോധന നടത്തുന്നത്. ഒമാനിൽ രോഗമുക്തി നിരക്ക് 54 ശതമാനമായി ഉയർന്നു. പത്തുദിവസത്തിനിടെ ഒമാനിൽ രോഗമുക്തി നിരക്ക് ഇരട്ടിയിലധികമായി. രോഗമുക്തി നിരക്ക് ഉയരുന്നതും മരണനിരക്ക് കുറയുന്നതുമാണ് സൌദി ഒഴികെയുള്ള രാജ്യങ്ങളിലെ ആശ്വാസവാർത്ത. 

MORE IN GULF
SHOW MORE
Loading...
Loading...