ഭർത്താവ് ഉപേക്ഷിച്ചു; 2 മക്കളെ നാട്ടിലാക്കി ജോലി തേടിയെത്തി: ഒടുവിൽ ബോധമറ്റ് കിടക്കുന്നു

bindu
SHARE

വലിയൊരു കുടുംബത്തിന്റെ ഭാരം സ്വയം ഏറ്റെടുത്ത് ജീവിതത്തെ ജീവിച്ചു തോൽപിക്കാൻ പ്രവാസ ഭൂമികയിലെത്തി ഒടുവിൽ തളർന്നു വീണ മലയാളി യുവതി പ്രവാസി മലയാളികളുടെ നൊമ്പരമാകുന്നു. ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവരോഗം ബാധിച്ച് ആറു മാസമായി അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം നെടുമങ്ങാട്  വിതുര ലളിത ഭവനിൽ ബിന്ദുവിന്‍റെ മകൾ നീതു ഷാജി പണിക്കരാണ് ഗൾഫ് പ്രവാസികളുടെ തേങ്ങലായിത്തീർന്നത്. അരയ്ക്കുതാഴെ തളർന്ന അബോധാവസ്ഥയിൽ കഴിയുന്ന നീതുവിന് മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ അകമഴിഞ്ഞ സഹായമുണ്ടെങ്കിലേ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കൂ.

ഭർത്താവ് ഉപേക്ഷിച്ചു; 2 മക്കളെ സഹോദരിയെ ഏൽപിച്ച് കടൽകടന്നെത്തി

ഭർത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതത്തിന് വകയില്ലാതായതോടെ 2 മക്കളെയും സഹോദരിയെ ഏൽപിച്ച് അബുദാബിയിൽ ക്ലിനിങ് കമ്പനിയിൽ ജോലിക്കു വന്നതായിരുന്നു ബിന്ദു. കിട്ടുന്ന ചെറിയ തുക കൊണ്ട് മക്കളെ പഠിപ്പിച്ചു. രാപകലില്ലാതെ പണിയെടുത്ത് 5 സെന്‍റ് സ്ഥലവും പഴയൊരു വീടും വാങ്ങിച്ചു. അതിനിടെ ഷാർജയിൽ ജോലിക്കാരനായിരുന്ന ജിതിനുമായി ഡിസംബറിൽ മകൾ നീതുവിന്‍റെ വിവാഹം നടത്തി. കല്യാണ ശേഷം സന്ദർശക വീസയിൽ ജനുവരിയിലാണ് 20കാരി അബുദാബിയിലെത്തിയത്. മാർച്ച് 17ന് നീതുവിന് പനിയും ഛർദിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും അപസ്മാരം മൂർഛിച്ചതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. നിർത്തായുണ്ടാകുന്ന അപസ്മരം മൂലം 4 മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

ഈ ലോകത്ത് നടക്കുന്നതൊന്നും തിരിച്ചറിയാതെ..

നട്ടെല്ലിൽ നിന്ന് ഫ്ലൂയിഡ് കുത്തിയെടുത്ത് അമേരിക്കയിലെ ബയോലാബിലേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് എറണാകുളം അമൃത ആശുപത്രി, ക്ലീവ് ലാൻഡ് ക്ലിനിക്, മഫ്റഖ് എന്നീ ആശുപത്രികളിലെ ന്യൂറോ വിദഗ്ധ ഡോക്ടർമാരുടെ മാർഗ നിർദേശമനുസരിച്ചാണ് ചികിത്സ തുടരുന്നത്. നേരത്തെ മണിക്കൂറിൽ 45 തവണ അപസ്മാരം സംഭവിച്ചിരുന്നത് 6 മാസത്തെ ചികിത്സയ്ക്കുശേഷം 15 ആയി കുറഞ്ഞെങ്കിലും ശരീരം അരയ്ക്കുതാഴെ തളർന്നു. ചില സമയത്ത് ആളുകളെ തിരിച്ചറിയും. 2 മാസമായി ഫിസിയോ വാർഡിലാണിപ്പോൾ. 

വിദേശികളെ ചികിത്സിക്കുന്ന പരമാവധി സമയവും ഇതോടകം കഴിഞ്ഞു. ഈ മാസം 26 വരെ മാത്രമേ ഇവിടെ ചികിത്സിക്കാൻ സാധിക്കൂവെന്നാണ് ആശുപത്രി അധികൃതർ ഇവരെ അറിയിച്ചിരിക്കുന്നത്. സാധാരണ യാത്രാ വിമാനത്തിൽ നീതുവിനെ കൊണ്ടുപോകാൻ സാധിക്കില്ല. എയർ ആംബുലൻസിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷിയും ഇവർക്കില്ല. ഇവിടെ വർഷങ്ങളോളം പണിയെടുത്ത് വാങ്ങിയ 5 സെന്‍റ് പുരയിടവും സുഹൃത്തിന്‍റെ സ്ഥലവും പണയംവച്ചാണ് മകളുടെ വിവാഹം നടത്തിയത്. സന്ദർശക വീസയിലായിരുന്ന നീതിവിന്‍റെ വീസാ കാലാവധി കഴിഞ്ഞിട്ടു മാസങ്ങളായി. നാട്ടിൽ കൊണ്ടുപോകാനോ തുടർ ചികിത്സയ്ക്കോ യാതൊരു വഴിയുമില്ല. ഈ അവസ്ഥയിൽ ഇവരെയും കൂട്ടി എങ്ങോട്ടുപോകുമെന്ന് അറിയില്ലെന്ന് ബിന്ദു പറയുന്നു. 

ഒരു കൈ സഹായം അനിവാര്യം

നീതുവിനെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ കരുണയുള്ളവരുടെ കാരുണ്യം കൂടിയേ തീരു. വിവരങ്ങൾക്ക് ബിന്ദു: 00971 56 7766835. 

MORE IN GULF
SHOW MORE
Loading...
Loading...