ബസിൽ കുടുങ്ങിയ മലയാളി വിദ്യാർഥി ചൂടേറ്റ് മരിച്ചു. അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വിദ്യാർഥി തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം.
മറ്റു കുട്ടികളെല്ലാം ബസിൽ നിന്നിറങ്ങിയെങ്കിലും മുഹമ്മദ് ഫർഹാൻ ഫൈസൽ സെന്ററിന് മുൻപിൽ നിർത്തിയിട്ട ബസിൽ ബാക്കിയാവുകയായിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും ബസിന്റെ വാതിൽ പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസിൽ കുടുങ്ങിയ വിദ്യാർഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പൊലീസ് ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. ജനറൽ അതോറിറ്റി ഒാഫ് ഇസ്‌ലാമിക് അഫയേഴ്സിന് കീഴിലുള്ളതാണ് ദുബായിലെ ഖുർആൻ കേന്ദ്രങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളികളുടെ മേൽനോട്ടത്തിലാണ് ഖുർആൻ സെന്റർ പ്രവർത്തിക്കുന്നത്