യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു; ഇനി കർശനപരിശോധന

uae-amnesty
SHARE

യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു. നാളെ തുടങ്ങി പരിശോധന കർശനമാക്കുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. അനധികൃത താമസക്കാർക്ക് ശിക്ഷാനടപടികളില്ലാതെ നാട്ടിലേക്ക് പോകാനോ രേഖകൾ ശരിയാക്കി യു.എ.ഇ.യിൽത്തന്നെ തുടരാനോ അനുവദിക്കുന്നതായിരുന്നു  പൊതുമാപ്പ്.

രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് ഓഗസ്റ് ഒന്നു മുതൽ നവംബർ 30 വരെ പൊതുമാപ്പ് സൗകര്യം ഒരുക്കിയത്. പാസ്പോർട്ടോ വീസയോ ഇല്ലാതിരുന്ന ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് അനധികൃത താമസക്കാർ ഈ കാലയളവിൽ പിഴയൊടുക്കാതെ, രാജ്യം വിട്ടു. താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നവരും ഏറെയാണ്. പുതിയജോലി കണ്ടെത്താൻ ആറുമാസത്തെ താത്കാലിക വീസ  അനുവദിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തുണയായി.

പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവർക്ക് കനത്ത പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരും. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് അൻപതിനായിരം ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഇത്തവണ പൊതുമാപ്പ് ആനുകൂല്യം നേടിയ ഇന്ത്യക്കാരുടെ എണ്ണം മുൻകാലങ്ങളിലേക്കാൾ കുറവാണെന്ന് എംബസ്സി വ്യക്തമാക്കി.

MORE IN GULF
SHOW MORE