ഹോട്ടൽ മുറിയിൽ എത്തിയില്ലെങ്കിൽ മോശം ചിത്രങ്ങൾ പുറത്തുവിടും; പ്രവാസി കുടുങ്ങിയത് ഇങ്ങനെ

gulf-representative-image
SHARE

യുവതിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത കേസിൽ 25 വയസ്സുള്ള പാക്കിസ്ഥാൻ പൗരനെതിരായ കേസ് കോടതിയിൽ. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ്. എത്യോപ്യൻ സ്വദേശിനിയായ യുവതിയുടെ ചില മോശം രീതിയിലുള്ള ചിത്രങ്ങളും വിഡിയോയും തന്റെ കൈവശം ഉണ്ടെന്നു പറഞ്ഞാണ് ഭീഷണി.

തനിക്കൊപ്പം ഹോട്ടൽ മുറിയിൽ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പ്രതി ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു. നൈഫ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ ഏഴുവരെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഹോട്ടൽ മുറിയിൽ എത്തിയില്ലെങ്കിൽ യുവതിയുടെ മോശം ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഒരു കഫേയിൽ യുവതിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പുറത്തുവിടുമെന്നും തന്റെ പണവും നെക്കളേസും യുവതി മോഷ്ടിച്ചുവെന്ന് പറഞ്ഞു പരത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി. ഏതെങ്കിലും ചിത്രങ്ങളോ വിഡിയോയും ഉണ്ടോ എന്നു പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ പ്രതിയുടെ മൊബൈൽ ഫോൺ ശേഖരിച്ചു.

ചോദ്യം ചെയ്യലിനിടെ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കാര്യം പ്രതി സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്.യുവതിയുടെ അനുവാദം ഇല്ലാതെ അവരുടെ ചിത്രങ്ങൾ എടുത്തിരുന്നുവെന്നും അവ തന്റെ സുഹൃത്തുക്കൾക്ക് നൽകുമെന്നുമായിരുന്നു ഭീഷണി. തന്റെ കയ്യിൽ നിന്നും യുവതി കൈപ്പറ്റിയ പണം തിരികെ വാങ്ങുകയായിരുന്നു ഭീഷണിയുടെ ലക്ഷ്യമെന്നും ഇയാൾ പറഞ്ഞു. കേസ് വീണ്ടും ഈ മാസം 20ന് പരിഗണിക്കും.

MORE IN GULF
SHOW MORE