മൃതദേഹം കൊണ്ടുവരാനുള്ള തുക ഇരട്ടിയാക്കി എയർഇന്ത്യ; പ്രവാസികൾക്ക് പ്രഹരം

air-india-new
SHARE

യുഎഇയിൽ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫീസ്, എയർഇന്ത്യ ഇരട്ടിയായി വർധിപ്പിച്ചു. ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി നാലായിരത്തോളം ദിർഹം നൽകേണ്ടിവരും. അതേസമയം, നേരത്തെ അനുവദിച്ചിരുന്ന നിരക്ക് ഇളവ് പിൻവലിച്ചതാണെന്നാണ് എയർഇന്ത്യ അധികൃതരുടെ വിശദീകരണം.

മൃതദേഹങ്ങൾ ഭാരംതൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമർശനം തുടരുന്നതിനിടെയാണ് ഫീസ് ഇരട്ടിയാക്കി വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ഒരു മൃതദേഹത്തിന് പെട്ടിയടക്കം നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാൽ, പരമാവധി 1800 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ നിരക്ക് ഇരട്ടിയാക്കിയതോടെ ഇനി 4,000 ദിർഹത്തോളം നല്‍കേണ്ടിവരും.. ഇതുകൂടാതെ, ഹാൻഡ്ലിങ് നിരക്ക് കിലോയ്ക്ക്  രണ്ട് ദിർഹവും അധികം നൽകണം. 

മൃതദേഹം തൂക്കി നിരക്കേർപ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവർക്ക് 1000 ദിർഹവും അതിനു മുകളിലുള്ളവർക്ക് 1500 ദിർഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിനായി യുഎഇയിലെ സാമൂഹിക പ്രവർത്തകർ നേരത്തെ പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, അതൊന്നും ഗൌനിക്കാതെ നിരക്ക് വർധിപ്പിച്ചത് കനത്ത സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കുമെന്നും വർധന പിൻവലിക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

MORE IN GULF
SHOW MORE