ഫിലിപ്പീൻ യുവതിയുടെ നഗ്ന ദൃശ്യം പകർത്തി; ഭീഷണി: ഉദ്യോഗസ്ഥനെതിരെ ദുബായ് കോടതിയിൽ കേസ്

representational-image
SHARE

ഒരേ അപ്പാർട്ട്മെന്റിൽ താമസിക്കവേ ഫിലിപ്പീൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഫിലിപ്പിനോ ഉദ്യോഗസ്ഥനെതിരെ ദുബായ് കോടതിയില്‌ കേസ്. 24 കാരിയായ ഫിലിപ്പീൻ യുവതിയാണ് 38 കാരനായ ഉദ്യോഗസ്ഥനെതിരെ രംഗത്തു വന്നിരിക്കുന്നത്. 

കഴിഞ്ഞ നവംബർ വരെ ഇരുവരും ഒരു അപാർട്ട്മെന്റിൽ ആയിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് ബെഡ്റൂമിൽ യുവതി വസ്ത്രം മാറുമ്പോഴാണ് പ്രതി രഹസ്യമായി വിഡിയോ എടുത്തത് എന്നാണ് കേസ്. ഞങ്ങൾ തമ്മിൽ യാതൊരു തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിനാണ് അയാൾ ഇപ്രകാരം തന്നോട് പെരുമാറിയതെന്ന് തനിക്ക് അറിയില്ലെന്നും യുവതി മൊഴി നൽകി. ഒരു അപാർട്ട്മെന്റിൽ ആണ് താമസിച്ചിരുന്നതെങ്കിലും മരം ഉപയോഗിച്ച് മുറികൾ വിഭജിച്ചിരുന്നു. ഇതിനു മുകളിലൂടെ ഫോൺ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തിയ ശേഷം വാട്സ്ആപ്പ് വഴി യുവതിയ്ക്ക് ഇയാൾ അയച്ചു കൊടുത്തിരുന്നു. 

10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വിഡിയോ തന്നെയും പ്രതി കാണിച്ചുവെന്ന്  സ്ത്രീയുടെ സഹപ്രവർത്തകനും പറഞ്ഞു. യുവതിയോട് സംഭവം പറയണമെന്നുണ്ടായിരുന്നു. പക്ഷേ, പിന്നീട് പറയാമെന്നു കരുതി. തുടർന്ന് പിന്നീട് ഇക്കാര്യം പറഞ്ഞു. മേയ് 28ന് ജിബീൽ അലി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയും ചെയ്തു. യുവതിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്. കുറ്റം സമ്മതിച്ച പ്രതി കോടതിയിൽ ക്ഷമയും ചോദിച്ചു. 

MORE IN GULF
SHOW MORE