ദുബായ് വാഹനാപകടം: കണ്ണൂർ സ്വദേശിക്ക്‌ രണ്ടു കോടി രൂപ നഷ്ട പരിഹാരം

accident-18
SHARE

ദുബായ് : വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം രണ്ടു കോടി രൂപ(പതിനൊന്നര ലക്ഷം ദിർഹം)  നഷ്ട പരിഹാരം ലഭിച്ചു.

2015 ഡിസംബറിലാണ് കേസിനാസ്പദമായ അപകടം. കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ അൽ ഐനിലെ ജിമിയിൽ സ്വദേശി ഒാടിച്ച കാർ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അബ്ദുറഹ്മാനെ അൽ ഐൻ ആശുപത്രിയിലും തുടർ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹ്മാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി യുഎഇ പൗരനെ ശിക്ഷയിൽ നിന്നു ഒഴിവാക്കി വെറുതെ വിടാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളുകയും യുഎഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തുകയും 2000 ദിർഹം പിഴ നൽകി വിടുകയും ചെയ്തു.

കേസുമായി ബന്ധപെട്ടു അൽ ഐൻ മലയാളി സമാജം മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയ പുരയിൽ, മരു മക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിനെ കേസ് ഏൽപിച്ചു. വാഹനാപകടം ഉണ്ടാക്കിയ യുഎഇ പൗരനെയും ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് നഷ്ട പരിഹാരം ആവശ്യ പെട്ട് ദുബായ് കോടതിയിൽ  നൽകിയ കേസിലാണ് ദുബായ് കോടതി പതിനൊന്നര ലക്ഷം ദിർഹം കോടതി ചെ

MORE IN GULF
SHOW MORE