കേരളത്തിനമയുടെ അഴകില്‍ ആറാടിയ മെഗാ തിരുവാതിരയില്‍ മരുഭൂമിയില്‍ വിരുന്നെത്തിയത് ധനുമാസ പൗര്‍ണമി. നൃത്തകലയുടെ സൗന്ദര്യത്തില്‍ 1264 മങ്കമാര്‍ ചുവടുവച്ചപ്പോള്‍ അത് ഇന്ത്യയ്ക്ക് പുറത്ത് നടന്ന ഏറ്റവും വലിയ തിരുവാതിരയായി.
സെറ്റ് സാരിയും ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും ആടയാഭരണങ്ങളും അണിഞ്ഞ സുന്ദരികൾ 22 മിനിറ്റോളം ചുവടുവച്ചു. മലാളികള്‍ക്ക് പുറമെ മറുനാട്ടുകാരും കേരളത്തിന്‍റെ പരമ്പരാഗ വസ്ത്രമണിഞ്ഞ് തിരുവാതിരയില്‍ അണിചേർന്നു.
ചലച്ചിത്ര നടിയും നർത്തകിയുമായ ആശാ ശരത്തിന്‍റെ നേതൃത്വത്തിൽ ഒന്നര മാസത്തോളം നടത്തിയ കഠിന പരിശീലനത്തിന്‍റെ വിജയംകൂടിയായിരുന്നു മെഗാ തിരുവാതിര. അഞ്ചു കൃത്രിമ ഗജീരന്മാരുടെ സാന്നിധ്യത്തില്‍ നടന്ന പഞ്ചവാദ്യവും കുടമാറ്റവും തൃശൂര്‍ പൂരത്തിന്‍റെ പ്രതീതിയുണര്‍ത്തി.