മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് മലയാളം. മലയാളത്തിൽ നിന്ന് നൂറിലധികം പ്രസാധകരാണ് ഇത്തവണ ഷാർജ പുസ്തകോൽസവത്തിൽ പങ്കാളികളാകുന്നത്.
അറുപത് രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും പ്രസാധകരും പങ്കാളികളാകുന്ന ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ മലയാളത്തിന് ഇത്തവണ തലയെടുപ്പ് ഏറെയാണ്. മലയാളത്തിൻറെ അഭിമാനമായ എം.ടി.വാസുദേവൻ നായരാണ് ഇത്തവണത്തെ പുസ്തകോൽസവത്തിലെ പ്രധാന അതിഥികളിലൊരാൾ. മനുജോസഫ്, സാറാ ജോസഫ്, സി.രാധാകൃഷ്ണൻ തുടങ്ങിയവരുമായി സംവദിക്കാനും പുസ്തകോൽസവത്തിൽ വായനക്കാർക്ക് അവസരമുണ്ടാകും. ജോര്‍ജ് ഓണക്കൂര്‍, എം.എ. ബേബി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരും ഇത്തവണ അതിഥികളായെത്തുന്നു. മലയാളത്തിൽ നിന്ന് എൺപതോളം പുസ്തകങ്ങളാണ് ഇത്തവണ പ്രകാശനം ചെയ്യുന്നത്.
വായനക്കാർക്ക് കൂടുതൽ സൌകര്യപ്രദമായ തരത്തിൽ ഏഴാം നന്പർ ഹാളിലാണ് മലയാള പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും.