കലാമണ്ഡലം ഗോപിയാശാന്‍റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന കഥകളി മഹോത്സവം അബുദാബി നിവാസികള്‍ക്ക് അവാച്യ അനുഭവമായി. അഭിനയ ചാതുരികൊണ്ട് ആശാൻ അക്ഷരാർഥത്തിൽ ആസ്വാദകരെ കൈയിലെടുക്കുകയായിരുന്നു.
ദുര്യോധന ഗര്‍ജനം മുഴങ്ങിയ മരുഭൂമയില്‍ ഭാവരസങ്ങളുടെ തേരോട്ടവുമായാണ് ഗോപിയാശാന്‍ വേദിയിലെത്തിയത്. ഉത്തരാസ്വയംവരത്തിൽ പ്രായത്തെ വെല്ലുന്ന പ്രകടനം.
കഥകളിയിലെ രണ്ടാം ദിവസം കീചക വധവും ദക്ഷ യാഗവും. ദ്വിദിന മഹോത്സവത്തിലൂടെ അബുദാബി നിവാസികള്‍ക്ക് അവിസ്മരണീയ അനുഭവമാണ് ആശാന്‍ സമ്മാനിച്ചത്.
ഇരയിമ്മൻ തമ്പിയുടെ രചനകൾ ഉൾപ്പെടുത്തിയുള്ള കണ്ണിണയ്ക്കാനന്ദം എന്ന ദ്വിദിന കഥകളി മഹോൽസവത്തിൽ പനമണ്ണ ശശിയും സംഘവും അവതരിപ്പിച്ച തായമ്പകയുമുണ്ടായിരുന്നു. കേരള സോഷ്യല്‍ സെന്‍റര്‍, ശക്തി തിയറ്റേഴ്സ്, മണിരംഗ് അബുദാബി, ഇന്ത്യ സോഷ്യൽ സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.