ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറന്‍സ് നടപ്പിലാക്കുന്നതിനെ സ്വാഗതം ചെയ്ത് പ്രവാസി സമൂഹം. അടുത്ത വര്‍ഷം മുതല്‍ ഇൻഷുറന്‍സ് സംവിധാനം പ്രാബല്യത്തില്‍ വരുത്താന്‍ മന്ത്രിസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
ചില ജിസിസി രാഷ്ട്രങ്ങളില്‍ ഉള്‍പ്പടെ നിര്‍ബന്ധമാക്കിയിട്ടുള്ള വിദേശികളുടെ ആരോഗ്യ ഇൻഷുറന്‍സ് സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ വര്‍ഷമാണ് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ചത്. 2018 മുതല്‍ ആരോഗ്യ ഇൻഷുറന്‍സ് പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും വ്യക്തമാക്കിയിരുന്നു. ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ വിദേശികളില്‍ നിന്ന് വര്‍ധിച്ചുവരികയും ചെയ്തിരുന്നു.
തൊഴില്‍ മേഖലയ്ക്ക് ഗുണകരമായ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അബ്ദുല്ല ബിന്‍ സലീം അല്‍ സല്‍മി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായാണ് ഇൻഷുറന്‍സ് പദ്ധതി പ്രബാല്യത്തില്‍ വരുത്തുക.
ആരോഗ്യ ഇൻഷുറന്‍സ് പദ്ധതിക്ക് സ്വതന്ത്ര നിരീക്ഷണ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് സ്വതന്ത്ര നിരീക്ഷണം ആവശ്യമാണെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ റെദ ജുമ മുഹമ്മദ് അലി അല്‍ സാലിഹ് പറഞ്ഞു. സ്വകാര്യ മേഖല ഇൻഷുറന്‍സ് നടപ്പിലാക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിത ഇൻഷുറന്‍സ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാകും. തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോഴും രോഗം പിടിപെടുമ്പോഴും പ്രയാസം നേരിടുന്ന സാഹചര്യമാണുള്ളത്. ശമ്പളത്തില്‍ നിന്ന് തന്നെ ചികിത്സക്കും പണം ചെലവഴിക്കേണ്ടി വരുന്നത് കുറഞ്ഞ ശമ്പളത്തിന് തൊഴിലെടുക്കുന്ന ജോലിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു.
നൂറില്‍ അധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരികയെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 100ല്‍ പരം തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രാബല്യത്തില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍ 50 മുതല്‍ 100 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ഇൻഷുറന്‍സ് അനുവദിക്കേണ്ടിവരും.
ചില കമ്പനികള്‍ മാത്രമാണ് നിലവില്‍ ഇൻഷുറന്‍സ് സേവനം ലഭ്യമാക്കി വരുന്നത്. ഇവയില്‍ പല കമ്പനികളും തൊഴില്‍ സമയത്തുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇൻഷുറന്‍സ് സേവനം നല്‍കുന്നവയാണ്. സ്വാകര്യ മേഖലയില്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇൻഷുറന്‍സ് നടപ്പാക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.