ബഹ്റൈനില്‍ പൂരപ്പറമ്പൊരുക്കി വാദ്യസംഗമം സമാപിച്ചു. കേരളത്തിന് പുറത്ത് ഏറ്റവുമധികം കലാകാരന്മാര്‍ അണിനിരന്ന ഇരട്ടപ്പന്തി മേളമായിരുന്നു ഇത്തവണത്തെ പ്രധാന ആകര്‍ഷണം. മട്ടന്നൂര്‍ ശങ്കര്‍കുട്ടി മാരാറായിരുന്നു മേളപ്രമാണി
അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാനസംഗീതം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മക്കളായ ശ്രീരാജ് ശ്രീകാന്ത് എന്നിവര്‍ നയിച്ച തൃത്തായമ്പക എന്നിവയായിരുന്നു വാദ്യസംഗമത്തിന്‍റെ ആദ്യദിവസത്തെ ആഘോഷം ഹോള്‍ഡ് ശ്രീഹരി ചെറുതാഴത്തിന്‍റെ തായമ്പക, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയോടെ രണ്ടാദിവസത്തെ ആഘോഷം തുടങ്ങി. 101 നര്‍ത്തകിമാര്‍ അണിനിരന്ന നാട്യാഞ്ജലിക്കു ശേഷമാണ് ഇരട്ടപ്പന്തിമേളം അരങ്ങേറിയത്. 188 വാദ്യകലാകാരന്മാരാണ് ഇരട്ടപ്പന്തിമേളത്തില്‍ പങ്കെടുത്തത്. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ഇത്രയും കലാകാരന്മാര്‍ പങ്കെടുത്ത ഇരട്ടപ്പന്തി പഞ്ചാരി മേളം അരങ്ങേറിയത്. ഹോള്‍ഡ് ബഹ്റൈൻ ഇന്ത്യൻ സ്കൂളിലായിരുന്നു പരിപാടികൾ. ബഹ്റിറിനിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘമാണ് വാദ്യസംഗമം 2017 സംഘടിപ്പിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കാഞ്ഞിലശേരി പത്മനാഭന്‍, സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍