യുഎഇയില്‍ എക്സൈസ് നികുതി നിലവിൽ വന്നതിന് മുന്‍പുള്ള സാധനങ്ങൾക്ക് പഴയ വില നല്‍കിയാല്‍ മതിയെന്ന് സാമ്പത്തിക മന്ത്രാലയം. നികുതിയുടെ മറവില്‍ പഴയ സാധനങ്ങള്‍ക്ക് ഇരട്ടി വില ഈടാക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
ഒക്ടോബര്‍ ഒന്നിന് മുന്‍പുള്ള സ്റ്റിക്കര്‍ പതിച്ച സാധനങ്ങള്‍ നികുതിയുടെ പരിതിയില്‍ വരില്ലെന്ന് ഉപഭോക്‌തൃ സംരക്ഷണ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് റാഷിദ് ലൂത്ത പറഞ്ഞു. എക്സൈസ് നികുതി നിലവില്‍ വരുന്നതിനു മുന്‍പ് വിപണിയില്‍ എത്തിയ ഉല്‍പന്നങ്ങള്‍ പഴയ വിലയില്‍ തന്നെ വില്‍ക്കണമെന്നും നിര്‍ദേശിച്ചു. പുകയില ഉൽപന്നങ്ങൾക്കും ഉർജദായക പാനീയങ്ങൾക്കുമാണ് അമിത വില ഈടാക്കിയിരുന്നത്. സാധനങ്ങളില്‍ പതിച്ച ഉല്‍പാദന തിയതി മാത്രം അടിസ്ഥാനമാക്കി അമിത വില വാങ്ങാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു. അമിത വില ഈടാക്കുന്ന സ്ഥാപനത്തിനെതിരെ 600 545555 എന്ന നമ്പറിലാണ് പരാതിപ്പെടേണ്ടത്. നിയമം ലംഘിച്ച 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതില്‍ ഭൂരിഭാഗവും ഗ്രോസറികളായിരുന്നുവെന്നും അധികൃതര്‍ സൂചിപ്പിച്ചു.