ഒമാനിൽ കുടുംബ വീസയ്ക്കുള്ള ശന്പള പരിധി അറുനൂറു റിയാലിൽ നിന്ന് മുന്നൂറു റിയാലായി കുറയ്ക്കാൻ ആലോചന. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും കുടുംബങ്ങളെ കൊണ്ടുവരുന്നതിന് സഹായകരമാണ് പുതിയ ഉത്തരവ്.
കുടുംബവീസ ലഭിക്കുന്നതിനുള്ള ശന്പള പരിധി കുറച്ചു കൊണ്ടുള്ള നിയമഭേദഗതി ഉടൻ തന്നെ പ്രാബല്യത്തിഷ വരുമെന്നാണ് സൂചന. എണ്ണയിതര വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. പ്രവാസികളുടെ കുടുംബങ്ങൾ കൂടുതലായി എത്തുന്നതോടെ രാജ്യത്തിനകത്ത് കൂടുതൽ പണം ചെലവഴിക്കപ്പെടുമെന്നും കണക്കാക്കുന്നു. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഇതു പുത്തനുണർവ് സമ്മാനിക്കും. നാലു വർഷം മുന്പാണ് കുടുംബവീസയ്ക്കുള്ള ശന്പളപരിധി അറുനൂറു റിയാലായി വർധിപ്പിച്ചത്. ഇതേ തുടർന്ന് ഒട്ടേറെ പേർ കുടുംബങ്ങളെ നാട്ടിലേക്കയക്കുകയും ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. ശമ്പളപരിധി താഴ്ത്തി കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരാന്‍ അവസരമൊരു ക്കണമെന്ന് ശൂറാ കൗണ്‍സിൽ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.