കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നു. സ്വകാര്യ ആശുപത്രികളുടെയും ഇൻഷുറൻസ് കമ്പനികളുടെയും സഹകരണത്തോടെ ഇന്‍ഷൂറന്‍സ് നടപ്പാക്കാനാണ് പദ്ധതി.
പുതിയ ഇൻഷുറൻസ് പദ്ധതി നിലവില്‍ വരുന്നതുവരെ വിദേശികള്‍ക്ക് സർക്കാർ ആശുപത്രികളിൽ പുതുക്കിയ നിരക്കിൽ ചികിത്സ ലഭിക്കും. ഞായറാഴ്ചയാണ് സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സാ നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. നിലവിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതിന് വിദേശികൾ പ്രതിവർഷം 50 ദിനാർ ഇൻഷുറൻസ് ഫീസ് അടയ്ക്കുന്നുണ്ട്. എന്നാല്‍ പുതിയ ഇൻഷുറൻസ് ഫീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ, ഗാർഹിക തൊഴിലാളികൾ, സ്വദേശി വിവാഹം ചെയ്ത വിദേശി വനിതകൾ എന്നിവർക്ക് തുടർന്നും സർക്കാർ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും. അടിയന്തര ചികില്‍സയ്ക്കായി എത്തുന്ന വിദേശികള്‍ക്ക് പണം ഇല്ലാത്തതിന്‍റെ പേരില്‍ ചികില്‍സ നിഷേധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരം ഘട്ടങ്ങളിൽ യുക്തമായ നടപടി സ്വീകരിക്കാൻ ആശുപത്രി ഡയറക്ടമാർക്കും വകുപ്പ് മേധാവികൾക്കും അധികാരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.