പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് ബോധവല്‍കരണം അനിവാര്യമാണെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. ഇതുസംബന്ധിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാനായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും പറഞ്ഞു. അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിൽ പ്രവാസികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് നോർക്കയ്ക്ക് കീഴിൽ നിരവധി പദ്ധതി ഉണ്ട്. തൊഴിൽ സംരംഭകർക്ക് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ കൊടുക്കും. അതിൽ 15 ശതമാനം സബ്സിഡിയും നല്‍കും. പെന്‍ഷന്‍ ഉള്‍പെടെ സർക്കാറിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച് ബോധവല്‍കരണം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതേസമയം സര്‍ക്കാരിന്‍റെ പദ്ധതികള്‍ പ്രവാസികളിലേക്ക് എത്തുന്നില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി സർക്കാറിന് ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. വെബ്സൈറ്റ് വഴി പ്രവാസികളുടെ വിവരം ശേഖരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയും ഒന്‍പത് എംഎല്‍എമാരും അടങ്ങുന്ന സംഘം പ്രവാസി മലയാളികളുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഐ.എസ്.സി പ്രസിഡന്‍റ് ജോയ് തോമസ് ജോൺ അധ്യക്ഷനായിരുന്നു.