എണ്‍പത്തിയേഴാം ദേശീയ ദിനാഘോഷത്തിന്‍റെ നിറവില്‍ സൗദി അറേബ്യ അണിഞ്ഞൊരുങ്ങി. രാജ്യം സ്ഥാപിതമായ സെപ്റ്റംബര്‍ 23നാണ് ദേശീയദിനമായി ആചരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ആഘോഷ പരിപാടികള്‍ ഞായറാഴ്ച വരെ തുടരും. ചരിത്രത്തിലാദ്യമായി ആഘോഷപരിപാടികളില്‍ സ്ത്രീ സാന്നിധ്യം ഇടംപിടിച്ചതാണ് ഇത്തവണത്തെ പ്രത്യേകത.
രാജ്യത്തിന്‍റെ സമഗ്ര സാമ്പത്തിക, സാമൂഹിക പരിഷ്കരണ പദ്ധതിയായ വിഷൻ 2030ന്‍റെ ഭാഗമായാണ് പൊതു ആഘോഷ പരിപാടികളിൽ സ്ത്രീകൾക്കും പങ്കെടുക്കാൻ അനുമതി നൽകിയത്. റിയാദ്, ജിദ്ദ, ദമാം അൽഖോബാർ, മദീന, ജുബൈൽ തുടങ്ങി 17 നഗരങ്ങളിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ. നഗര, ഗ്രാമ വ്യാത്യാസമില്ലാതെ ദേശീയ പതാകയും തോരണങ്ങളും വൈദ്യുതി ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഗതാഗത മന്ത്രാലയം റോഡുകളും പാലങ്ങളും തുരങ്കളുടെ ഉൾഭാഗവുമെല്ലാം പച്ച നിറത്തിലുള്ള ലൈറ്റുകളും പതാകയും തോരണങ്ങളും കൊണ്ട് ഹരിതാഭമാക്കി. വാനില്‍ വര്‍ണം വിതറുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ എന്നിവയ്ക്ക് പുറമെ സംഗീത നിശകൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവയുമുണ്ടാകും. പൈതൃക നഗരമായ ദറഇയ്യയിൽ വ്യാഴാഴ്ച ആരംഭിച്ച ആഘോഷ പരിപാടി ഞായറാഴ്ച വരെ തുടരും. സൗദി അറേബ്യയുടെ ചരിത്രവും ശ്രദ്ധേയമായ നേട്ടങ്ങളും ഉയർത്തിക്കാണിക്കുന്ന ദൃശ്യാവിഷ്കാരവും നാടോടി നൃത്തവും അരങ്ങേറും ലേസര്‍ഷോയും അരങ്ങേറും.