വ്യത്യസ്ത രാജ്യങ്ങളുടെ ചരിത്ര സൂക്ഷിപ്പുകാരനാണ് അബുദാബിയില്‍ ജോലി ചെയ്യുന്ന ചങ്ങരകുളം മൂക്കുതല സ്വദേശി മാളിയേക്കൽ അംജദ്. 230 രാജ്യങ്ങളുടെ അത്യപൂര്‍വ നാണയങ്ങളും 120 രാജ്യങ്ങളിലെ സ്റ്റാംപുകളുമാണ് അംജദിന്‍റെ ശേഖരത്തെ സവിശേഷമാക്കുന്നത്.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നതും വിദേശ അധിപത്യ കാലത്ത് ഉണ്ടായിരുന്നതുമായ നാണയങ്ങള്‍ ചരിത്രത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യ, അമേരിക്ക, യു.എഇ തുടങ്ങി വ്യത്യസ്ത രാജ്യങ്ങള്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇറക്കിയ നാണയങ്ങൾ, ജോർജ് അഞ്ചാമന്‍റെയും ആറാമന്‍റെയും ചിത്രങ്ങളോട് കൂടിയ വെള്ളി നാണയങ്ങള്‍ തുടങ്ങി അത്യപൂര്‍വ കറന്‍സികളുടെ വിപുലമായ ശേഖരമുണ്ട്.
വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന 123 രാജ്യങ്ങളിലെ തപാല്‍ സ്റ്റാംപുകളാണ് മറ്റൊരു ആകര്‍ഷണം. മുന്‍ പ്രവാസിയായ അച്ഛന്‍ അബ്ദുറഹ്മാന്‍ മൂന്നു പതിറ്റാണ്ടായി സൂക്ഷിച്ച ശേഖരം കൈമാറിയാണ് മകനെ പ്രോല്‍സാഹിപ്പിച്ചത്. വിവിധ രാജ്യക്കാരായ സുഹൃത്തുക്കളും അംജദിന് സമ്മാനമായി നല്‍കുന്നത് നാണയങ്ങളും സ്റ്റാംപുകളുമാണ്. ഇവയെല്ലാം പുതുതലമുറയ്ക്ക് പ്രയോജനപ്പെടുംവിധം പ്രദര്‍ശിപ്പിക്കാനാണ് അംജദിന്‍റെ തീരുമാനം.