പതിഞ്ചാമത് രാജ്യാന്തര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന് അബുദാബിയിൽ തുടക്കമായി. വേട്ടക്ക് ഉപയോഗിക്കുന്ന നൂതന സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ലക്ഷങ്ങള്‍ വിലയുള്ള പ്രാപ്പിടിയന്മാരെയും അടുത്തറിയാം.
വേട്ടയ്ക്ക് ഉപയോഗിക്കുന്ന വിവിധ തരം തോക്കുകള്‍, ആയുധങ്ങള്‍, കഠാരകള്‍, വാളുകള്‍, മല്‍സ്യ ബന്ധന ജലയാത്രാ ഉപകരണങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുള്ളത്.
ലക്ഷങ്ങള്‍ വിലയുള്ള വേട്ടപരുന്തുകള്‍, കുതിരകള്‍, സലൂക്കി നായ്ക്കൾ എന്നിവയുടെ പ്രദര്‍ശനം മേളയ്ക്ക് ആകര്‍ഷകമായി. ശനിയാഴ്ച വരെ നീളുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അറുനൂറോളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പകര്‍ന്നു നല്‍കുന്ന ശില്‍പശാലകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെ നീളുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം.