E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാൻ ഇടപെടലിൽ മുൻപും മോചനം; യുഎസ് കമാൻഡോകൾ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-sultan-qaboos
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാന്റെ സഹായത്തോടെ യെമനിൽനിന്നു ബന്ദികളെ മോചിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ യെമനിൽനിന്നു തട്ടിക്കൊണ്ടുപോയ ഓസ്ട്രേലിയക്കാരനെ ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിൽ മോചിപ്പിച്ചിരുന്നു. ഫാ. ടോമിനെപ്പോലെ യെമനിൽനിന്ന് ഒമാനിലെത്തിച്ചശേഷമാണ് അദ്ദേഹവും നാട്ടിലേക്കു മടങ്ങിയത്. 

ഗോത്രവിഭാഗക്കാർ വഴി നടത്തിയ മധ്യസ്ഥ ചർച്ചയിലൂടെയാണ് അന്നു മോചനം സാധ്യമായതെന്നാണ് ഒമാൻ അറിയിച്ചത്. എന്നാൽ മോചിപ്പിക്കപ്പെട്ടയാളുടെ പേരു വെളിപ്പെടുത്തിയില്ല. ഇനിയും ഭീഷണിക്ക് ഇരയാകാൻ സാധ്യതയുള്ളതുകൊണ്ടും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചും പേരു വെളിപ്പെടുത്തേണ്ടെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു ഫുട്ബോൾ കോച്ചാണു മോചിതനായതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രം പുറത്തുവന്നു. 

വിമതസേനയായ ഹൂതികൾ 2014 സെപ്റ്റംബറിൽ യെമൻ തലസ്ഥാനം സനാ പിടിച്ചെടുത്തശേഷം പാശ്ചാത്യർ ഉൾപ്പെടെ പന്ത്രണ്ടോളം പേരാണു ബന്ദികളാക്കപ്പെട്ടത്. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാനായി ഗോത്രവർഗക്കാരാണ് ആദ്യം പലരെയും തട്ടിക്കൊണ്ടുപോയത്. ഇവരിൽ മിക്കവരും മോചിതരായി. 

എന്നാൽ യെമനിൽ പ്രവർത്തിക്കുന്ന അൽ ഖായിദ ഉപസംഘടന പാശ്ചാത്യരെ തട്ടിക്കൊണ്ടുപോയിത്തുടങ്ങിയതോടെ പ്രശ്നം സങ്കീർണമായി. അൽ ഖായിദ തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന യുഎസ് മാധ്യമപ്രവർത്തകൻ ലൂക്ക് സോമേഴ്സിനെയും ഒരു ദക്ഷിണാഫ്രിക്കൻ അധ്യാപകനെയും രക്ഷപ്പെടുത്താൻ യുഎസ് കമാൻഡോകൾ ശ്രമിച്ചെങ്കിലും ഇരുവരും കൊല്ലപ്പെട്ടു.