യുഎഇയിലെ ഒരു ഫാമില്‍ സൂക്ഷിച്ചിരുന്ന 42 ലക്ഷം ലഹരിമരുന്ന് ഗുളികകള്‍ പൊലീസ് പിടിച്ചെടുത്തു. ഇടപാടുകളുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തു. അറബ് രാജ്യങ്ങളിലേക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ചെടികൾ വില്‍ക്കുന്നതിന്റെ മറവിലാണ് ഫാം കേന്ദ്രീകരിച്ച് ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയിരുന്നതെന്ന് അബുദാബി പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ഷരീഫി പറഞ്ഞു.
അബുദാബി പൊലീസ് നാർക്കോട്ടിക്സ് ഓഫീസര്‍മാരുടെ പരിശ്രമങ്ങളെ അധികൃതര്‍ പ്രശംസിച്ചു. ലഹരിമരുന്ന് കള്ളക്കടത്തുകാര്‍ക്കും ഡീലര്‍മാര്‍ക്കും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അല്‍ ഷരീഫി പറഞ്ഞു. സമൂഹത്തിലെ അംഗങ്ങള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.