അംഗീകൃത അറവു ശാലകളില്‍ വച്ച് മാത്രമേ ബലി പെരുനാളിന് മൃഗങ്ങളെ അറക്കാവൂ എന്ന് അബുദാബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ പൊതു നിരത്തില്‍ ബലിമൃഗങ്ങളെ അറക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മൃഗ ഡോക്ടര്‍ പരിശോധിച്ച് രോഗങ്ങളില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും സാക്ഷ്യപ്പെടുത്തിയ മൃഗങ്ങളെ മാത്രമായിരിക്കും അറക്കാന്‍ അനുവദിക്കുക. നിയമം ലംഘിച്ച് പൊതു ഇടങ്ങളില്‍ വച്ച് മൃഗങ്ങളെ അറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ൡഎടുക്കും. ഈദ് ദിവസം അബുദാബിയിലെ വിവിധ അറവു ശാലകളില്‍ പതിനൊന്നായിരം മൃഗങ്ങളെ അറക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിപെരുനാളിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സാങ്കേതിക യോഗ്യതയും ലൈസന്‍സും ഉള്ളവരായിരിക്കും മൃഗങ്ങളെ അറക്കുക. അറുത്ത മൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാനും അറവു ശാലകളില്‍ സൗകര്യമുണ്ട്. ബലിമൃഗത്തിന് ആവശ്യത്തിന് തീറ്റയും വെള്ളവും നല്‍കണം. എന്നാല്‍ അറക്കുന്നതിന് 12 മണിക്കൂര്‍ മുന്പ് തീറ്റ നല്‍കുന്നത് നിര്‍ത്തണം. മൃഗങ്ങളെ വാഹനത്തില്‍ കയറ്റുന്പോഴും ഇറക്കുന്പോളും ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എന്നും അധികൃതര്‍ പറഞ്ഞു. ഈദിന്റെ ആദ്യ ദിവസം രാവിലെ 6.30 മുതൽ വൈകുന്നേരം 7.30 വരെയും പെരുന്നാളിന്റെ രണ്ടും മൂന്നും ദിവസങ്ങളിൽ രാവിലെ 6 മുതൽ 7:30 വരെയാകും അറവുശാലകൾ പ്രവർത്തിക്കുക.