E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കാലുകൊണ്ടുള്ള ഡ്രൈവിംഗ് അപകടം സൃഷ്ടിക്കുന്നു; കർശന നടപടിയെന്ന് റോയൽ ഒമാൻ പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

car-gulf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാലുകൊണ്ടുള്ള ഡ്രൈവിംഗ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. മൊബൈല്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കലും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. അതേസമയം, രാജ്യത്ത് റോഡപകട നിരക്ക് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും ഇത്തരത്തില്‍ പുതിയ അനധികൃത ഡ്രൈവിംഗ് പ്രവണത വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. 

സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്കും ഇത്തരം ഡ്രൈവിംഗുകള്‍ അപകടമാണെന്ന് റോഡ് സുരക്ഷാ വിഭാഗവും വ്യക്തമാക്കി. യുവാക്കളില്‍ ചിലരാണ് കൈകള്‍ക്ക് പകരം കാല്‍ ഉള്‍പ്പടെ മറ്റു അവയവങ്ങള്‍ കൊണ്ട് വാഹനമോടിക്കാന്‍ ശ്രമിക്കുന്നത്. മറ്റു വാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുന്നതോടൊപ്പം ഡ്രൈവര്‍ക്ക് അപകടങ്ങളില്‍ സാരമായി പരുക്കേല്‍ക്കാനും ഇത്തരം ഡ്രൈവിംഗുകള്‍ ഇടവരുത്തുമെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുന്നതിനെതിരെ നേരത്തെ ബോധവത്കരണ പ്രവൃത്തികള്‍ ആര്‍ഒപിയും റോഡ് സുരക്ഷാ വിഭാഗവും ചേര്‍ന്ന് നടപ്പില്‍വരുത്തിയിരുന്നു. 

അതേസമയം, രാജ്യത്ത് ജനുവരി- ജൂണ്‍ കാലയളവില്‍ അപകടങ്ങളില്‍പെട്ട് ജീവന്‍ നഷ്ടമായത് 314 പേര്‍ക്കാണെന്ന് ദേശീയ സ്ഥിതി വിവര വിഭാത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അപകട നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവുണ്ടായിട്ടുണ്ട്. മരണ നിരക്കില്‍ 6.5 ശതമാനവും കുറഞ്ഞു. ഖരീഫ് സീസണ്‍ ആരംഭിച്ചതില്‍ പിന്നെ 26 പേരാണ് അപകടത്തില്‍ മരിച്ചത്. ഹൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.