കുവൈത്തില്‍ വിദേശികളും സ്വദേശികളും തമ്മില്‍ ജനസംഖ്യയില്‍ ഉള്ള അസുന്തലനം ഒഴിവാക്കാന്‍ നടപടികള്‍ ശക്തമാക്കുന്നു. തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബാഹിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയോഗം ഇത് സംബന്ധിച്ച വിവിധ നിര്‍ദേശങ്ങള്‍ പരിശോധിച്ചു.
സ്വദേശികളുടെയും വിദേശികളുടെയും എണ്ണത്തില്‍ വലിയ അന്തുലനം നിലവിലുണ്ടെന്നും, ഈ സാഹചര്യത്തില്‍ രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിക്കണമെന്നുമാണ് കുവൈത്ത് സര്‍ക്കാരിന്‍റെ നിലപാട്. ജനസംഖ്യയ്ക്ക് പുറമേ വിദ്യാഭ്യാസം, ജോലി, ലിംഗപരമായ അസമത്വം, സാമൂഹിക പദവി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. വിദേശി സ്വദേശി അസന്തുലിതാവസ്ഥ കുറയ്ക്കന്നതിന്‍റെ ഭാഗമായി 65 വയസു കഴിഞ്ഞ അവിദഗ്ദരായ വിദേശികള്‍ക്ക് വീസ പുതുക്കി നല്‍കേണ്ടതില്ല എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്. നടപ്പാക്കാവുന്ന നിർദേശം എന്ന നിലയിലാണ് ഉന്നതതല സമിതി ഇതിനെ കാണുന്നത്. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായവർ രാജ്യത്ത് കൂടുതൽ ആവശ്യമില്ലെന്നും സമിതി വിലയിരുത്തി. വിദേശം, വാണിജ്യം, ആരോഗ്യം, ധനം എന്നീ മന്ത്രാലയങ്ങളിലെയും പുനഃക്രമീകരണ വിഭാഗം, മനുഷ്യശേഷി- സിവിൽ ഇൻഫർമേഷൻ എന്നീ സംവിധാനങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഉന്നതാധികാര സമിതി.