ജിദ്ദ : ചരിത്ര നഗരി ഉൾക്കൊള്ളുന്ന ജിദ്ദയിലെ ബലദിൽ വൻ അഗ്നിബാധ. മണിക്കൂറുകൾ നീണ്ട തീപിടുത്തത്തിൽ ആറു കെട്ടിടങ്ങൾ കത്തി നശിച്ചു. മൂന്നെണ്ണം പൂർണ്ണമായും കത്തിച്ചാമ്പലായി. കെട്ടിടങ്ങളിൽ നിന്നും അറുപതോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് സഈദ് സഹ്റാൻ അറിയിച്ചു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ തുടങ്ങിയ തീപിടുത്തം മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. ജിദ്ദ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ പത്തിലേറെ അഗ്നിശമന, റെസ്ക്യൂ ടീം യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സുരക്ഷ മുൻനിർത്തി സമീപ കെട്ടിടങ്ങളിലുള്ള താമസക്കാരെയും ഒഴിപ്പിച്ചതായി കേണൽ സഈദ് സർഹാൻ പറഞ്ഞു . അപകടത്തിൽ ആളപായ മുണ്ടായിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു . മലയാളികളടക്കം നിരവധി പേർ താമസിക്കുന്ന പാർപ്പിട-വാണിജ്യ മേഖലയിലാണ് തീപിടുത്തമുണ്ടായത്.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
-
അർബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് റഫീസ് മാറഞ്ചേരി രചിച്ച നെല്ലിക്ക
-
ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ
-
ദുബായിൽ ട്രെയിലറിടിച്ച് മലയാളി മരിച്ചു
-
ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
നാദാപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
-
മികവ് തെളിയിച്ച് അജ്മാന് ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്കൂളിലെ വിദ്യാര്‍ഥികൾ
-
ദുബായിൽ ഇ-കൊമേഴ്സിനായി പുതിയ ഫ്രീസോൺ വരുന്നു
-
ഷാര്‍ജയിൽ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നഗരസഭ പരിശോധന
-
കുവൈത്തിലെ സർക്കാർ മേഖലയിൽ വിദേശികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി
-
മത്സരച്ചൂടില്‍ അബുദാബി ഐ.എസ്.സി ഓപണ്‍ യുവജനോത്സവം