നിരോധിത വസ്തുവായ കറുത്ത മൈലാഞ്ചി വിൽപന നടത്തിയതിന് ബ്യൂട്ടി സലൂണിന് ദുബായ് മുനിസിപാലിറ്റി 2,000 ദിർഹം പിഴ ചുമത്തി. ഇത്തരം നിരോധിത ഉത്പന്നങ്ങൾ വിൽക്കരുതെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന വസ്തു ഉപയോഗിക്കുന്നതിനും വീടുകളിൽ ചെന്ന് സേവനം നൽകുന്നതിനുമെതിരെ ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനിതകൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും ഇതുസംബന്ധമായി പോസ്റ്ററുകള്‍ പതിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ മുനിസിപാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തും. പിഴ കൂടാതെ, സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടുകയും ചെയ്യും.
അധികൃതരുടെ അനുമതിയില്ലാതെ വില്‌ക്കുകയായിരുന്ന 69 കളിപ്പാട്ടങ്ങളും പബ്ലിക് ഹെൽത്ത് ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർമാർ പിടിച്ചെടുത്തു. കുട്ടികളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന വിഷവസ്തുക്കളടങ്ങിയവയാണ് ചിലത്.