റിയാദ് : സൗദിയിലെ വിവിധ പ്രവിശ്യകളിലെ പ്രാദേശിക ഭരണ സമിതികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ പത്തു മാസത്തിനിടെകണ്ടെത്തിയ 4274 തൊഴിൽ നിയമ ലംഘനങ്ങളിൽ 3867 കേസുകളിൽ നടപടിയെടുത്തതായി തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയം അറിയിച്ചു. ഇതിൽ 2595 നിയമലംഘനങ്ങൾക്കെതിരെ നിയമനടപടിക്ക് ശുപാർശ ചെയ്‌തു. ബാക്കിയുള്ളവ നിയമ നടപടികൾ പുരോഗമിച്ചു വരുന്നു.
റിയാദ് നഗരസഭയും പ്രവിശ്യാ ഗവർണറേറ്റും 407 നിയമലംഘനങ്ങൾ കണ്ടെത്തി.അൽ ഖർജ് 227, അൽ മജ്‌മ 76 , അൽ ദവാദ്മി 73, വാദി അൽ ദവാസിർ 15 , അഫ്‌ലാജ് ഏഴ്, ശഖ്‌റ അഞ്ച്, സുൽഫി നാല്, മറ്റു സ്ഥലങ്ങളിൽ 47 തുടങ്ങി റിയാദിലും സമീപ നഗരങ്ങളിലുമായി 4274 നിയമ ലംഘനങ്ങൾ കണ്ടെത്തി.
വിഷൻ 2030 നടപ്പാക്കുന്നതിനുള്ള ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി തൊഴിൽ വിപണി ശുദ്ധീകരിക്കുന്നതിനും നിയമ ലംഘനങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.