അറുപതാം വാർഷികത്തിലേക്ക് കടന്ന അബുദാബി പോലീസ് സേവനം കൂടുതൽ സ്മാര്‍ട്ടാക്കുന്നു. സുരക്ഷയ്ക്ക് നൂതന സാങ്കേതിക വിദ്യകളും കൂടുതല്‍ പൊലീസുകാരെയും വ്യന്യസിച്ചാണ് സേവനം മെച്ചപ്പെടുത്തുന്നത്.
58 പേരുടെ സുരക്ഷയ്ക്ക് ഒരു പോലീസുകാരൻ എന്ന തോതിലുള്ള ക്രമീകരണമാണ് നടന്നുവരുന്നത്. നിലവില്‍ 34,000 പൊലീസുകാരാണ് സേവനത്തിനുള്ളത്. 2021ഓടെ അത് 47,500 ആക്കി ഉയര്‍ത്തുകയാണ് അധികൃതരുടെ ലക്ഷ്യം. സാധാരണ വാഹനങ്ങൾ എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ ഓഫ് റോഡ് പോലീസ് പെട്രോളിങ്ങ് ശക്തമാക്കാനാണ് പദ്ധതി. ഇതിനായി സ്മാര്‍ട്ട് ഉപകരണങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. പ്രത്യേക പരിശീലനം നേടി മുന്നൂറോളം പൊലീസുകാരാണ് ഈ രംഗത്ത് സേവനം അനുഷ്ഠിക്കുക. ഇതില്‍ 60 പേർ തലസ്ഥാന നഗരിയിലും ശേഷിച്ചവര്‍ അൽഐൻ, പടിഞ്ഞാറൻ പ്രാവശ്യകളിലും പട്രോളിങ് നടത്തും. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി അബുദാബിയെ തിരഞ്ഞെടുത്തതും പൊലീസിന്‍റെ നിദാന്ത ജാഗ്രതയ്ക്കുള്ള അംഗീകാരമാണെന്നും അധികൃതര്‍ വിലയിരുത്തി.