അബുദാബിയില്‍ അനധികൃത താമസക്കാര്‍ക്കെതിരെ നഗരസഭ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം ബാച്ചിലര്‍ താമ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 പേര്‍ക്ക് പിഴ ചുമത്തി.
സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തുന്ന നിലയിൽ ഒരു മുറിയില്‍ ഒട്ടേറെ പേര്‍ താമസിക്കുന്നത് നിയമലംഘനമാണെന്ന് നഗരസഭ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ ശേഷിയെക്കാള്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നഗരസഭ ചൂണ്ടിക്കാട്ടി. എന്നാല്‍ നഗരത്തിന് അകത്ത് പുരുഷന്മാര്‍ക്ക് തനിച്ച് താമസിക്കാന്‍ അനുമതിയുള്ള കെട്ടിടങ്ങളുടെ അഭാവവും വാടക വര്‍ധനയും മറികടക്കാന്‍ ഇത്തരം താമസത്തിന് നിര്‍ബന്ധിതരാവുകയാണെന്ന് താമസക്കാര്‍ പറയുന്നു. ഫ്ളാറ്റുകളിലും വില്ലകളിലും അനധികൃതമായി റൂമുകൾ തിരിച്ച് താമസിക്കാൻ സൗകര്യമൊരുക്കുന്നത് നിയമലംഘനമാണ്. നിയമലംഘകരെ അവരുടെ ചെലവില്‍ കുടിയൊഴിപ്പിക്കും. കൂടാതെ പതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തുകയും ചെയ്യു. നിയമലംഘനം ആവർത്തിക്കുന്നവര്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴ അടയ്ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. തവ്‌തീഖ് രജിസ്‌ട്രേഷൻ സംവിധാനത്തോട് കൂടിയ പാർപ്പിടങ്ങളെ തിരഞ്ഞെടുക്കാവു എന്നും നഗരസഭ ഓർമ്മിപ്പിച്ചു.