ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളവിതരണം നിരീക്ഷിക്കാൻ മാനവ വിഭവ ശേഷി വകുപ്പ് സംവിധാനം ഒരുക്കുന്നു. സെൻട്രൽ ബാങ്ക് ഒമാനുമായി ചേർന്നാണ് ഇതിന് സംവിധാനം ഒരുക്കുന്നത്.
2015 ജനുവരിയോടെ ഒമാനിലെ മുഴുവന്‍ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ശമ്പള വിതരണം ബാങ്ക് അക്കൗണ്ടിലൂടെ നൽകി തുടങ്ങിയിരുന്നു, തൊഴില്‍ മന്ത്രാലയവും ഒമാന്‍ സെന്‍ട്രല്‍ ബാങ്കും ചേര്‍ന്നാണ് എസ്.പി.എസ് സംവിധാനത്തിന് തുടക്കമിട്ടത്.ഈ നിയമം കമ്പനികൾ നടപ്പാക്കിയെങ്കിലും ഇതിലെ പോരായ്മകൾ പരിഹരിക്കുകയാണ് ഇപ്പോഴത്തെ ലക്‌ഷ്യം.ആദ്യം ശമ്പള വിതരണവും പിന്നാലെ തൊഴിലാളികളുടെ ബാങ്ക് ഇടപാടുകളുമാണ് നിരീക്ഷിക്കുക. സ്വകാര്യ സ്ഥാപനങ്ങളിലെ വിവതരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ രൂപപ്പെടുത്തിയെടുക്കുന്നതിന് ഒപ്പം തൊഴിലാളികളുടെ അനധികൃത പണമിടപാടുകൾ, ക്രമക്കേടുകൾ എന്നിവ തടയാനും ഇത് സഹായകരമാകും. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഇൗ സംവിധാനം അടുത്ത വർഷം നവംബറോടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കാനാണ് പദ്ധതി.ശമ്പളം പിടിച്ചുവെക്കാനും വെട്ടിക്കുറക്കാനും കമ്പനി ശ്രമിച്ചാല്‍ വിവരം രേഖാമൂലം മന്ത്രാലയത്തിലത്തെും. ഇത് തൊഴിൽ ചൂഷണം കുറക്കാൻ സഹകമാകുമെന്നും മാത്രാലയം വിലയിരുത്തുന്നു.