സൗദി അറേബ്യയുടെ സാംസ്കാരിക, പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഉക്കാദ് ഫെസ്റ്റിവലിന് വന്‍ ജനപങ്കാളിത്തം. ദിവസേന ആയിരക്കണക്കിന് പേരാണ് ഈ സാംസ്കാരിക മേളയുടെ ഭാഗമാകാന്‍ എത്തുന്നത്.
പുരാതന അറബ്യേന്‍ സംസ്കാരത്തിന്‍റെ പുനരാവിഷ്കാരണമാണ് ഉക്കാദ് മേള. പൌരാണിക അറബ് കവികളും സാഹിത്യകാരന്മാരും ഒത്തുകൂടി അനുഭവങ്ങള്‍ പങ്കുവച്ചിരുന്ന ഉക്കാദ് മേളയെ അതേ തനിമയോടെയാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. കവിതയ്ക്കും സാഹിത്യത്തിനും ഏറെ പ്രാധാന്യം നല്‍കിയുള്ള മേളയുടെ ഉദ്ഘാടന ചടങ്ങും പുരാതന കവികളുടെ ജീവിതം പുനരാവിഷ്കരിച്ചായിരുന്നു.
പൈതൃക ശേഷിപ്പുകൾ രാഷ്ട്രത്തിന്‍റെ സാമ്പത്തിക, സാംസ്‌കാരിക വളർച്ചക്ക് എങ്ങനെ മുതൽകൂട്ടാക്കാം എന്ന പരീക്ഷണം കൂടിയാണ് ഉക്കാദ് മേള. സ്വദേശികളുടെ പരമ്പരാഗത നൃത്തവും കുതിരയോട്ട മത്സരവും മേളയെ സജീവമാക്കി. ഇരുന്നൂറോളം കലാകാരന്മാർ അണിനിരന്ന വിളംബര ജാഥയും പൗരാണിക കച്ചവട സംഘങ്ങളെ അനുസ്മരിച്ചുള്ള ഒട്ടകങ്ങളുടെ പ്രദക്ഷിണവും മേളയെ സമ്പന്നമാക്കി. രണ്ടാഴ്ച നീളുന്ന മേള 22ന് സമാപിക്കും.