യുഎഇയിലെ പൊളളുന്ന ചൂടില്‍ മീന്‍ വിലയും പൊള്ളുന്നു. പല മല്‍സ്യത്തിന്‍റെയും വില ഇരട്ടിയിലേറെ ഉയര്‍ന്നു. ചൂട് കൂടിയതോടെ മല്‍സ്യലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ഒരു കിലോ മത്തിക്ക് കഴിഞ്ഞ ദിവസങ്ങളെ അപേഷിച്ചു മൂന്നിരട്ടി വര്‍ധനയാണുണ്ടായത്. നേരത്തെ ആറ് ദിര്‍ഹമിന് ലഭിച്ചിരുന്ന മത്തിക്ക് ഇപ്പോള്‍ 18 ദിര്‍ഹമായി. ഒരു കിലോ അയലയ്ക്ക് 25 ദിർഹം. ആവോലി, അയക്കൂറ, നതോലി എന്നിവയ്ക്ക് പുറമെ അറബികളുടെ ഇഷ്ട മീനായ ഹമൂറിനും തീപിടിച്ച വിലയാണ്.
ഞണ്ട്, കൊഞ്ച് എന്നിവയ്ക്ക് വലുപ്പമനുസരിച്ചാണ് വില. ഞണ്ടിന് 15 ദിർഹമും കൊഞ്ചിന് 25 ദിർഹം ദിർഹമും വിലയുണ്ട്. ചൂട് കാലമായതോടെ മീന്‍ ഉള്‍ക്കടലിലേക്ക് പോകുന്നതാണ് ലഭ്യത കുറയാന്‍ കാരണം. വരും ദിവസങ്ങളിൽ ചൂട് കനക്കുന്നതോടെ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.