സൗദിയില്‍ സഞ്ചരിക്കുന്ന ആരാധനാലയം. അകലെയുള്ളവരുടെ അരികിലെത്തി പ്രാര്‍ഥനയുടെ വഴിയിലേക്ക് വാതില്‍ തുറക്കുകയാണ് ഈ വാഹനം. സൗദി മതകാര്യ വകുപ്പാണ് ഈ സൗകര്യം ഒരുക്കുന്നത്.
വരവുകണ്ടാല്‍ ശുദ്ധജല വിതരണ വാഹനമാണെന്നേ തോന്നൂ. നിര്‍ത്തിയിട്ട വാഹനത്തിന്‍റെ മുകളില്‍നിന്ന് മിനാരം ഉയരും ഒപ്പം ഉച്ചഭാഷിണിയും. പിന്നീട് നമസ്കാര സമയമറിയിച്ച് ബാങ്ക് വിളി.
നൂറുകണക്കിന് ആളുകള്‍ക്ക് നമസ്കരിക്കാനുള്ള മുസല്ല എടുത്ത് സമീപത്ത് വിരിച്ച് പ്രാര്‍ഥനയ്ക്ക് സൌകര്യമൊരുക്കും. ഒരേസമയം പതിനാലു പേര്‍ക്ക് അംഗശുദ്ധി വരുത്താനുള്ള ടാപ്പ്, കുളിമുറി, അതിലേക്ക് കയറാനുള്ള ചവിട്ടുപടി, മതപഠനക്ലാസിനുള്ള കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീന്‍ തുടങ്ങി വേണ്ടതെല്ലാം വാഹനത്തിന്‍റെ വ്യത്യസ്ത അറകളിലുണ്ട്.
മാർക്കറ്റ്, പാർക്ക് തുടങ്ങി ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും പള്ളികള്‍ ഇല്ലാത്ത പ്രദേശങ്ങളിലും എത്തിയാണ് പ്രാര്‍ഥനയ്ക്ക് സൌകര്യം ഒരുക്കുന്നത്. പള്ളി അടുത്തില്ലാത്തതിനാല്‍ പ്രാര്‍ഥന മുടക്കേണ്ടിവരില്ല സൗദിയില്‍ സഞ്ചരിക്കുന്ന ആരാധനാലയംദിയിലെ വിശ്വാസികള്‍ക്ക്.