29 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ചുകൊണ്ട് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെരുനാളിന്‍റെ നിറവ്. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ പെരുനാള്‍ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളിലും പള്ളികളിലുമായി നടന്ന പെരുനാള്‍ നമസ്കാരത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഒമാനില്‍ കേരളത്തോടൊപ്പം നാളെയാണ് പെരുനാള്‍.
റമസാനില്‍ ചിട്ടയോടെയും സൂക്ഷ്മതയോടെയും വ്രതം അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയ ദിനമാണ് ഈദുല്‍ഫിത്ര്‍. പുലര്‍ച്ചെ ഈദ്ഗാഹിലേക്ക് നീങ്ങിയ വിശ്വാസികള്‍ നമസ്കാരത്തില്‍ ഒന്നിച്ചു.
അക്രമവും അനീതിയും വ്യാപകമായ ആധുനിക ലോകത്ത് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം കൈമാറണമെന്ന് ഇമാമുമാര്‍ ഉണര്‍ത്തി. മലയാളികളുടെ നേതൃത്വത്തില്‍ ദുബായ് അല്‍മനാറിലെയും ഷാര്‍ജ ഫുട്ബോള്‍ മൈതാനിയിലെയും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും ഈദ് ഗാഹുകളില്‍ ആയിരങ്ങളാണ് പ്രാര്‍ഥനയ്ക്കെത്തിയത്. പെരുനാൾ നമസ്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകള്‍ കൈമാറി.