പ്രവാസികൾക്കു തിരിച്ചടിയായി വിമാനനിരക്കിൽ വൻ വർധന. ഗൾഫിൽ അവധിക്കാലവും ഈദുൽഫിത്തറും കണക്കിലെടുത്തു വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്നു കനത്ത ലാഭം ഈടാക്കുകയാണ്. ഇതു ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ നാട്ടിൽപോക്ക്
ദുരിതത്തിലായിരിക്കുകയാണ്. സ്കൂൾ അവധിയായതിനാൽ മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്കു വരുന്നത് ജൂണിലാണ്. ഈ സാഹചര്യം മുതലാക്കിയാണ് ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധന.
എമിറേറ്റ്സ് എയർലൈൻസിന്റെ ഇന്നത്തെ ദുബായ്– കൊച്ചി നിരക്ക് വർധിപ്പിച്ച് 77,172 രൂപയാക്കി. എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായ് – കൊച്ചി നിരക്ക് 34,615 രൂപയും ഷാർജ– കൊച്ചി നിരക്ക് 36,800 രൂപയും ആണ്. ഇൻഡിഗോ ദുബായ്– കൊച്ചി നിരക്ക് 36,300 രൂപയാണ്.
ഇത്തിഹാദ് എയർലൈൻസിന്റെ ശനിയാഴ്ചത്തെ അബുദാബി–കൊച്ചി നിരക്ക് 61,300 രൂപയാണ്. ജെറ്റ് എയർവെയ്സിന്റെ നിരക്ക് 42,200 രൂപയാണ്.എയർ അറേബ്യയുടെ ഷാർജ– കൊച്ചി നിരക്ക് 37,500 രൂപ. ജെറ്റ് എയർവേയ്സ്–37,500.
മറ്റു വിമാനനിരക്കുകൾ
ഖത്തർ എയർവെയ്സ് ദോഹ–കൊച്ചി– 84,752 രൂപ
ജെറ്റ് എയർവെയ്സ്– 78,173
സൗദി എയർലൈൻസ് റിയാദ് –കൊച്ചി – 77,991 രൂപ
ജെറ്റ് എയർവെയ്സ് ദമാം–കൊച്ചി നിരക്ക്– 46,300.
ദോഹ പ്രതിസന്ധികണക്കിലെടുത്ത് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തിയ പ്രത്യേക വിമാനസർവീസിനു പോലും 38,000 രൂപയാണു നിരക്ക്.