ത്രിമാന ചിത്രരചനയില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ക്കുന്ന മലയാളി ദന്പതികളാണ് ലിംനേഷും ജിന്‍സിയും. ബഹ്റൈനില്‍ നിന്നുള്ള ഈ ദന്പതികളുടെ ചിത്രകലയിലെ ത്രിമാന കാഴ്ചകൾ അറിയാം
ഒരു കാഴ്ചയുടെ പലമാനങ്ങളാണ് ലിംനേഷിന്റെയും ജിന്സിയുടെയും ചിത്രങ്ങൾ. വരയുടെ ത്രിമാനലോകമാണത്. വരയും വർണങ്ങളും മാത്രമല്ല മനക്കണക്കിന്റെ കണിശത കൂടി വേണം ഈ ചിത്രങ്ങൾക്ക്. കാഴ്ചക്കാര്ക്ക് ആസ്വാദ്യതയുടെ വേറിട്ട അനുഭവം സമ്മാനിക്കുകയാണ് ഈ ചിത്രങ്ങൾ
വിദേശരാജ്യങ്ങളിൽ ഏറെ ജനപ്രിയമെങ്കിലും മലയാളികൾ അധികം കടന്നു ചെല്ലാത്ത മേഖലയാണിത്. അവിടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ലിംനേഷും ജിൻസിയും. കഠിനാധ്വനവും കണിശതയും ഏറെ വേണം ഇത്തരം ചിത്രങ്ങളൊരുക്കാന്. ഒരു ചിത്രം വരച്ച് അത്തരമൊരു വസ്തു യഥാർഥത്തിൽ അവിടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നവയാണ് ത്രിമാന ചിത്രങ്ങൾ.
ത്രിമാന ചിത്രരചനയിൽ ഒരു പിടി ലോകറെക്കോർഡുകളും ലിംനേഷിന്റെ പേരിലുണ്ട്. ബഹ്റൈനിൽ ചെയ്ത ത്രീഡി പെയിന്റിങ്ങും മുംബൈയിലെ കഫേ മൊസേക് പെയിന്റിങ്ങും ഒക്കെ ഇതിൽപ്പെടും. ബഹ്റൈനിലെ അൽനജ്മ ക്ലബ്ബില്120 പേർ നാലു മണിക്കൂര്കൊണ്ട് വരച്ച ത്രീഡി അനാമോർഫിക് ചിത്രമാണ് റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കു വേണ്ടിയാണ് 112ു കപ്പുകൾ കൊണ്ട് കഫേ മൊസേക് പെയിന്റിങ് ഒരുക്കിയത്.
ഒരു ചിത്രത്തെ മൂന്നു വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്ത സൃഷ്ടികളായി അനുഭവപ്പെടുന്ന ക്യൂബിക് ത്രീഡി പെയിന്റിങ്ങാണ് ലിംനേഷിന്റെ മാസ്റ്റര്പീസ്. ബഹ്റൈനില്ആഭ്യന്തരമന്ത്രാലയത്തില്ഉദ്യോഗസ്ഥനായ ലിംനേഷിന്റെ ഭാര്യ ജിൻസിയും മികച്ച ചിത്രകാരിയാണ്. ത്രീഡി പെയിന്റിങ്ങിനൊപ്പം എണ്ണഛായത്തിലും ജലച്ഛായത്തിലുമൊക്കെ ജിന്സി മനോഹര ചിത്രങ്ങളൊരുക്കും.
ഒട്ടേറെ ലോകരാജ്യങ്ങളിലെ ത്രിമാന ചിത്രരചനാ ഉൽസവങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, പോളണ്ട്, അമേരിക്ക, ജര്മനി എന്നിവിടങ്ങളിലും ഇവരുടെ പെരുമ എത്തിക്കഴിഞ്ഞു. പ്രവാസ ജീവിതം സമ്മാനിക്കുന്ന ജീവിതക്കാഴ്ചകളാണ് കാഴ്ചയുടെ പലമാനങ്ങളൊരുക്കാൻ ഇവർക്ക് ഊര്ജമാകുന്നത്. ആ പ്രവാസ ജീവിതക്കാഴ്ചകളുടെ ത്രിമാന മുഖങ്ങൾ ഇനിയും ഇവരുടെ കാൻവാസിൽ വിരിയും