സാന്പത്തിക പ്രതിസന്ധിയിലായ സൗദിയിലെ പ്രമുഖ നിര്‍മാണക്കന്പനിയായ സൗദി ഒജര്‍ അടച്ചുപൂട്ടുന്നു. മലയാളികളടക്കം ആയിരക്കണക്കിന് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ജൂലൈ അവസാനത്തോടെ മുഴുവന്‍ തൊഴിലാളികളെയും പിരിച്ചു വിട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് സൗദി ഒജര്‍ കന്പനി അറിയിച്ചിരിക്കുന്നത്. ഈ സമയപരിധിക്കകം കന്പനി വിട്ടുപോകാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടന്നുവെങ്കിലും ഫലം കണ്ടില്ല. തൊഴില്‍ പ്രതിസന്ധിയിലായതോടെ കമ്പനിയിലെ ഒട്ടേറെ ഇന്ത്യന്‍ തൊഴിലാളികള്‍ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എട്ടുമാസത്തെ വേതന കുടിശിക നിയമനടപടികളിലൂടെ നേടിയെടുക്കാന്‍ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തിയാണ് തൊഴിലാളികള്‍ മടങ്ങിയത്.കന്പനിയിലെ സ്വദേശികള്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കന്പനിയിലെ ആറായിരത്തോളം വിദേശത്തൊളിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്.. ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ തിരിച്ചുപോകുന്ന തൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ഏകോപനം നടത്തി മന്ത്രാലയം സംരക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വദേശങ്ങളിലേക്ക് തിരിച്ചുപോയ തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയ തൊഴിലാളികള്‍ക്കും കമ്പനിയില്‍ നിന്ന് ലഭിക്കാനുള്ള മുഴുവന്‍ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ഈടാക്കി നല്‍കുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാന്‍ ലോ ഓഫീസുകളെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.