റിയാദ് : സൗദി സ്വദേശികളിൽ അയ്യായിരത്തോളം പേർ താമസിക്കുന്നത് കൂടാരങ്ങളിലാ (ടെന്റ്)ണെന്ന് സൗദി പാർപ്പിട മന്ത്രാലയം. നാലായിരത്തോളം സ്വദേശികൾ തകര ഷീറ്റുകൊണ്ടുളള വീടുകളിലാണെന്നും റിയാദിൽ സംഘടിപ്പിച്ച സെമിനാറിൽ പാർപ്പിട മന്ത്രി അബ്‌ദുള്ള അൽ നമരി പറഞ്ഞു. തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയത്തിൽ നിന്നും ആനുകൂല്യങ്ങൾ പറ്റുന്നവരിൽ 338000 പേർക്ക് വീടുകളില്ല.323000 പേർ താമസിക്കുന്നത് പ്രാന്തപ്രദേശങ്ങളിലെ പുരാതന കെട്ടിടങ്ങളിലാണ്.പാവപ്പെട്ടവർ വരുമാനത്തിന്റെ 30 ശതമാനവും താമസവുമായി ബന്ധപ്പെട്ടാണ് ചെലവഴിക്കുന്നത്. സൗദി പാർപ്പിട മന്ത്രാലയത്തിന്റെ പദ്ധതികളിൽ ഏഴു ശതമാനവും ദരിദ്രരെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Advertisement