E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റമസാനില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലെത്തിയത് അഞ്ചു ലക്ഷത്തിലേറെ പേര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാന്‍ രണ്ടാഴ്ച പിന്നിട്ടതോടെ ഇഫ്താറിന്‍റെ പുണ്യം തേടി അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലെത്തിയത് അഞ്ചു ലക്ഷത്തിലേറെ പേര്‍. യുഎഇയിലെ ഏറ്റവും വലിയ ഇഫ്താറില്‍ പങ്കെടുക്കാനും രാത്രി നമസ്കാരത്തിനുമായി ദിവസേന ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. 

വിപുലമായ സൗകര്യമാണ് യുഎഇയിലെ ഏറ്റവും വലിയ പള്ളിയായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നോന്പുതുറയ്ക്കായി ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച 12 ടെന്‍റുകളിലായി ജാതിമതഭേദമന്യെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ഇഫ്താര്‍ വിരുന്നില്‍ ഒന്നിക്കുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സ്വദേശികളും വിദേശികളെയുമായ ആയിരങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശീതികരിച്ച ടെന്‍റുകളിലേക്ക് ആനയിക്കുന്നു. നിരത്തിവച്ച ഭക്ഷണപ്പൊതിക്ക് അഭിമുഖമായി ജനങ്ങള്‍ ഇരുന്നുകഴിഞ്ഞാല്‍ അടുത്ത ടെന്‍റിലേക്ക്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍‍ക്കും പ്രത്യേക പരിഗണനയുണ്ട്. മഗ്രിബ് ബാങ്ക് വിളിക്കായുള്ള പ്രാര്‍ഥനാ നിര്‍ഭരമായ കാത്തിരിപ്പ്. ദാഹം ശമിച്ചു, ഞരമ്പുകള്‍ നനഞ്ഞു, ദൈവം ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു എന്ന പ്രാര്‍ഥനയോടെ എല്ലാവരും നോമ്പുതുറക്കുന്നു. 

നോമ്പുതുറയ്ക്ക് ശേഷം വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക്. പിന്നീട് മഗ്രിബ് നമസ്കാരം. ഖുര്‍ആന്‍ പാരായണവും അനുബന്ധ പ്രാര്‍ഥനയിലുമായി പള്ളിയില്‍തന്നെ കഴിച്ചുകൂട്ടുകയാണ് പലരും. റമസാനോടനുബന്ധിച്ച് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രത്യേക അതിഥിയായി എത്തിയ ഇസ്ലാമിക പണ്ഡിതരുടെ പ്രഭാഷണം കഴിഞ്ഞ ശേഷമാണ് പലരുടെയും മടക്കം. 

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍റെ നാമത്തിലുള്ള ഈ പള്ളിയിലേക്ക് ജാതിമതഭേദമന്യെ ഏവര്‍ക്കും പ്രവേശനമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :