യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികള്‍ നിര്‍ബന്ധമാക്കുന്നു. വിവിധ കന്പനികള്‍ നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം മുതല്‍ നാഷനല്‍ സിഎസ്ആർ ഇന്‍ഡക്സ് പ്രസിദ്ധീകരിക്കുമെന്നും സാന്പത്തിക മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങളെ കൂടുതലായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടാണ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നിര്‍ബന്ധമാക്കുന്നത്. ഇതിനായി പതിനൊന്നിന കര്‍മപരിപാടിയാണ് സാന്പത്തിക മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. എല്ലാ കന്പനികളും ഒരു നിശ്ചിത ശതമാനം തുക സിഎസ്ആർ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണം. ഒരോ കന്പനികളും ഏറ്റവും കുറഞ്ഞത് എത്രശതമാനം തുക ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് സാന്പത്തിക മന്ത്രാലയം ആയിരിക്കും തീരുമാനിക്കുക. കന്പനികളുടെ ലൈസന്‍സ് പുതുക്കുന്ന സമയത്ത് ഓഡിറ്റ് ചെയ്ത സിഎസ്ആർ അക്കൗണ്ടും, കന്പനി നടത്തിയ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ വിശദാംശങ്ങളും സാന്പത്തിക വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കണം. രാജ്യത്തെ എല്ലാ കന്പനികളെയും ഉള്‍പ്പെടുത്തിയായിരിക്കും നാഷനല്‍ സിഎസ്ആർ ഇന്‍ഡെക്സ് തയാറാക്കുക. ഓരോ സ്ഥാപനവും സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്ക് നീക്കി വച്ച തുകയുടെ അടിസ്ഥാനത്തില്‍ റാങ്കിങ്ങും ഏര്‍പ്പെടുത്തും.
അടുത്തവര്‍ഷം ജൂണിലായിരിക്കും ആദ്യപട്ടിക പുറത്തുവിടുക. കന്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ വെബ്സൈറ്റ് ആരംഭിക്കും. ഈ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്ന കന്പനികള്‍ക്ക് ഓരോ മേഖലയിലും ആവശ്യമായ സാമൂഹിക പ്രതിബദ്ധതാ സേവനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാകും. മികച്ച സാമൂഹ്യ പ്രതിബദ്ധതാ സേവനങ്ങള്‍ ചെയ്യുന്ന കന്പനികള്‍ക്കായി സിഎസ്ആർ ലേബല്‍, സിഎസ്ആർ പാസ്പോര്‍ട് തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കും. ഇതിനു പുറമേ ഇത്തരം കന്പനികള്‍ക്ക് പാരിതോഷികങ്ങളും ലഭിക്കും.